ബര്‍ലിന്‍: ജൂനിയന്‍ വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ ഷൗട്ടൂട്ടിനൊടുവില് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ചരിത്രം രചിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.
മുഴുവന്‍ സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കും സഡന്ഡത്തിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ ഇന്ത്യക്ക് വേണ്ടി റാണിയും ഇംഗ്ലണ്ടിന്റെ എമിലി ഡിഫ്രോന്റും മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ അഞ്ച് കിക്കുകളില്‍ ഇന്ത്യയുടെ നവജ്യോത് കൗര്‍, വന്ദന കടാരിയ, നവനീത് കൗര്‍, പൂനം റാണി എന്നിവരുടെ കിക്കുകള്‍ പാഴായി. തുടര്‍ന്നാണ് സഡന്‍ഡത്തിലേക്ക് നീണ്ടു. സഡന്‍ഡത്തില്‍ റാണിയും നവനീത് കൗറും ഗോളുകള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ എമിലി മാത്രമാണ് ലക്ഷ്യം നേടിയത് (3-2).പൂനം റാണിയുടെ കിക്ക് പാഴായി.
മുഴുവന്‍ സമയ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഇന്ത്യയായിരുന്നു. 13-ാം മിനിറ്റില്‍ റാണി നേടിയ ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാല്‍ 55-ാം മിനിറ്റില്‍ അന്ന ടോമാന്‍ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: