വണ്ണപ്പുറം: മലയിഞ്ചി പൂമറ്റത്ത് ബീനയും മകന് ആദിത്യനെയും മരണം പിടികൂടിയത് അപ്രതീക്ഷിതമായി. നിമിഷനേരത്തെ വ്യത്യാസത്തിനായിരുന്നു രക്ഷപെടുത്താനായി ഓടിയെത്തിയ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി ബീനയെ മരണം പിടികൂടിയത്. തിങ്കളാഴ്ച വെളുപ്പിന് 4.30 നായിരുന്നു ദുരന്തം. ആദ്യം ഒരു ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഉടനെ ബീനയുടെ ഭര്‍ത്താവ് ഷാജി മൂത്തകുട്ടി അഞ്ജനയെ അടുത്ത വീട്ടിലാക്കാന്‍ കൊണ്ടുപോയി. മൂത്തകുട്ടിയെ അയല്പക്കത്തെ വീട്ടില്‍ സുരക്ഷിതമായി എത്തിച്ചശേഷം തിരിച്ചെത്തി ഇളയകുട്ടി ആദിത്യനെയും ഭാര്യ ബീനയെയും കൂട്ടിക്കൊണ്ടുപോകാന്‍ ഷാജി തിരിച്ചെത്തും മുമ്പാണ് വീണ്ടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ബീനയും ആദിത്യനും ഒലിച്ചുപോയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ആദിത്യന്റെ മൃതദേഹം മലയിഞ്ചിപ്പുഴയുടെ ഓരത്ത് നിന്ന് കിട്ടി. പുഴയുടെ നടുവില്‍ പടര്‍ന്നു നിന്നിരുന്ന ഈറ്റയില്‍ തട്ടി നിന്ന നിലയില്‍ ബീനയുടെ മൃതദേഹം രണ്ട് മണിക്കും കണ്ടെത്തി.
ആദിത്യന്റെ മൃതദേഹം കണ്ടെടുത്തതിനുശേഷം പിന്മാറി ഫയര്‍ ഫോഴ്സിനെപ്പോലും അമ്പരിപ്പിച്ചു കൊണ്ടാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കുത്തിയൊഴുകുന്ന കാളിയാര്‍ പുഴയില്‍ അതസാഹസികമായി ബീനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 50 ഓളം സേവാഭാരതി പ്രവര്‍ത്തകര്‍ പരസ്പരം കൈകോര്‍ത്ത് കൈകളിലൂടെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. സേവാഭാരതി പ്രവര്‍ത്തകരുടെ സാഹസികനീക്കങ്ങള് കണ്ട് പിന്നാലെ എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ കൈവശം ഒരു വടം പോലും ഇല്ലാതെ വന്നതോടെ മരവള്ളികള്‍ കൂട്ടിക്കെട്ടി അതില്‍പ്പിടിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ നദിക്കുകുറുകെ നിലയുറപ്പിച്ച് മൃതദേഹം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: