വാഴൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 11ന് പഞ്ചായത്ത് കോണ്‍പറന്‍സ് ഹാളില്‍ നടക്കും. പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് (ഐ)ലെ ജോസ് കെ. ചെറിയാന് മുന്‍ധാരണപ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിന് ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച തോമസു വെട്ടുവേലി പിന്തുണ നല്‍കിയാണ് ജോസ് കെ. ചെറിയാന് പ്രസിഡന്റായത്. സ്വതന്ത്രന് തോമസ് വെട്ടുവേലിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. മുമ്പ് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായി മത്സരിച്ച് ജയിച്ചിട്ടുള്ള വെട്ടുവേലിയ്ക്ക് കഴിഞ്ഞ തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. യുഡിഎഫ് 6, എല്‍ഡിഎഫ് 7, ബിജെപി 2, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയാണ് നിര്‍ണ്ണായക ശക്തി. തെരഞ്ഞെടുപ്പില്‍ എടുകേണ്ട നിലപാട് എന്തെന്ന് ബിജെപി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തിയാവും ബിജെപി നിലപാട് എടുക്കുക. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശംകൂടി അനുസരിച്ചാവും ബിജെപി പഞ്ചായത്ത് കമ്മറ്റി നിലപാട് എടുക്കുക.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും രണ്ട് മുന്നണികള്‍ക്കും തുല്യം വോട്ടുകള്‍ ലഭിക്കുകയും തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ജോസ് കെ. ചെറിയാന് പ്രസിഡന്റാവുകയുമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: