മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും അകപ്പെട്ട് ഹിമാലയസാനുവിലെ ബദരീനാഥ്, കേദാര്‍നാഥ്, രുദ്രപ്രയാഗ്, ഉത്തരകാശി തുടങ്ങിയ തീര്ത്ഥസ്ഥലങ്ങളിലുള്ള പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെ രക്ഷിക്കുന്നതിന് ആരംഭഘട്ടത്തില്‍ അമാന്തം കാണിച്ച സോണിയ സര്‍ക്കാര്‍ ഇപ്പോള്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിലെ സുവിശേഷപ്രവര്‍ത്തകര്‍ക്ക് ദുരന്തപ്രദേശങ്ങളിലേക്ക് സുവിശേഷദൗത്യവുമായി പോകാന്‍ ഹെലികോപ്ടര്‍ വിട്ടുകൊടുക്കാന്‍ ഉത്തരവായതായി റിപ്പോര്‍ട്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ എത്തി സഹായം നല്കി (വിദേശപ്പണം) സുവിശേഷം വിളമ്പി മതംമാറ്റം നടത്തുവാനാണ് ഇവരുടെ പരിപാടി. ദുരിതബാധിത പ്രദേശങ്ങളിലെ 80 ല്‍പരം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും കമ്പിളിവസ്ത്രങ്ങളും എത്തിക്കുകയാണ് ആദ്യപരിപാടി. മുമ്പ് കേരളത്തിലെ വനവാസി മേഖലയില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് പാല്‍പ്പൊടിയും റൊട്ടിയും പണവും നല്കി മതംമാറ്റം നടത്തിയതുപോലെയാണിത്. ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് കോടികള്‍ വിദേശപണമാണ് ആണ്ടുതോറും കെ.പി യോഹന്നാന് ഒഴുകിയെത്തുന്നത്. ശരാശരി 400 കോടി രൂപ എന്നാണ് പറയപ്പെടുന്നത്. അതുപയോഗിച്ച് സേവനം, കാരുണ്യം എന്ന മധുരവാക്കുകള്‍ ഉപയോഗിച്ച് ഹിന്ദുസമൂഹത്തിലെ പാവപ്പെട്ടവരെ വലവീശിപ്പിടിച്ച് മതം മാറ്റാനും വസ്തുവകകള്‍ വാങ്ങാനും ഉപയോഗിക്കുന്നു.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളില്‍ നിരവധി സുവിശേഷകര്‍ സംഘങ്ങളായി ലക്ഷക്കണക്കിന് രൂപയുമായി എത്തിക്കഴിഞ്ഞു. താരതമ്യേന മതപരിവര്‍ത്തനം കുറവായ ഹിമാലയസാനുവിലെ പുണ്യസങ്കേതങ്ങളില് കയറിപ്പറ്റാന്‍ കിട്ടിയ ഒരു സുവര്‍ണാവസരമായിട്ടാണ് ഈ പ്രകൃതിദുരന്തത്തെ അവര്‍ കണക്കാക്കുന്നത്. മഹാപ്രളയവും മറ്റ് പ്രകൃതിദുരന്തരവും പ്രത്യേകിച്ച് ഭൂകമ്പവും സാംക്രമികരോഗങ്ങളുമെല്ലാം പാപികളെ ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക് തെളിക്കുവാന്‍ കര്‍ത്താവ് നല്കിയ ഒരു സുവര്‍ണ്ണാവസരമായിട്ടാണ് അവര്‍ കണ്ടത്. ആശുപത്രികളും വൃദ്ധസദനങ്ങളും അനാഥാലയങ്ങളും മുഖേന മതംമാറ്റത്തിന് വിത്തുവിതച്ച് ഭാവിയില്‍ ഒരു നല്ല കൊയ്ത്ത് നടത്താമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദുരന്തഭൂമിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന സനാതന ധര്മ്മപ്രവര്ത്തകര് ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ദേശസ്നേഹികളും ധര്മ്മസ്നേഹികളുമായ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഒാരോ ഹിന്ദുവിനും അഭിമാനിക്കാം. ദുരന്തമേഖലയില്‍ കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ സ്വന്തം ജീവന് പണയപ്പെടുത്തിയാണ് സൈനികര്‍ രാപ്പകലില്ലാതെ പണിപ്പെട്ടത്. നദിക്ക് കുറെ പാലംപോലെ കിടന്ന് കുട്ടികളെയും വൃദ്ധരെയും അക്കരകടത്തുന്ന കാഴ്ച ആരിലും രോഗമാഞ്ചം ജനിപ്പിക്കും. പ്രതികൂലാവസ്ഥയെ അവഗണിച്ച് തീര്‍ത്ഥാടകരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഹെലിക്കോപ്ടര്‍ തകര്‍ന്ന് ജവാന്മാരില് ഒരാള്‍ക്ക് ജീവന് നഷ്ടമാവുകയുണ്ടായി. അതും ഒരു കേരളീയന്. അതില്‍ നമുക്ക് അഭിമാനിക്കാം. ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍വ്വ സൈനാധിപനായ ജനറല്‍ വിക്രം സിംഗിന്റെ ധീരോദാത്തമായ വാക്കുകള്‍ ഏവരെയും ആഹ്ലാദിപ്പിക്കുന്നതാണ്. ദുരന്തഭൂമിയില്‍നിന്നും അവസാനത്തെ ആളുകളെ രക്ഷപ്പെടുത്തുന്നതുവരെ ഇന്ത്യന്‍ സൈന്യത്തിന് വിശ്രമമില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
മറ്റൊന്ന് ഇവിടെ എടുത്തുപറയാനുള്ളത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചു. ആയിരക്കണക്കിന് സ്വയംസേവകരാണ് മോര്‍വി അണക്കെട്ട് പൊട്ടിയപ്പോഴും ഭൂകമ്പം കലിതുള്ളിയപ്പോഴും ഗുജറാത്തില്‍ ഓടിയെത്തിയത്. നിരാലംബരും നിസ്സഹായരുമായി ഭക്ഷണമില്ലാതെ തണുത്തുവിറച്ച് രക്ഷാമാര്‍ഗമില്ലാതെ കഴിഞ്ഞിരുന്ന തീര്‍ത്ഥാടകര്‍ക്ക് ടണ്‍കണക്കിന് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും താമസത്തിനുള്ള സാമഗ്രികളും ഭാരതത്തിന്റെ നാനാ ഭാഗത്തുനിന്നും സ്വയംസേവകര്‍ അവിടെയെത്തിച്ചു.
ഏതായാലും അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത ഒരു പ്രകൃതിദുരന്തമാണ് അവിടെയുണ്ടായത്. ആയിരക്കണക്കിന് ജനങ്ങളും കെട്ടിടങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കുറച്ചുകാലമായി ആ ദേവഭൂമിയില്‍ അരുതാത്ത പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നത്. ബദരീനാഥും കേദാര്‍നാഥും എല്ലാം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറി. വഴിയോരങ്ങളിലെല്ലാം ബാര്‍ ഹോട്ടലുകള്‍ നിരന്നു. നഗരങ്ങളിലെ തിരക്കില്‍നിന്നും ഒഴിഞ്ഞ് സ്ത്രീകളോടൊപ്പം കഴിയാനും സുഖിക്കാനും മദ്യപിക്കാനുമുള്ള സ്ഥലങ്ങളായി ഈ പുണ്യക്ഷേത്ര പരിസരങ്ങള്‍ മാറി. പരിസ്ഥിതി വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് വന്‍ വൃക്ഷങ്ങള്‍ വെട്ടിമാറ്റിയും മല തുരന്നും ഇടിച്ചും നിരവധി റോഡുകള്‍ അവിടെ നിര്‍മ്മിച്ചു. ദിവസംതോറും ആയിരക്കണക്കിന് വാഹനങ്ങള്‍ യാത്രക്കാരെയുംകൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു.
ഋഷികേശ് മുതല്‍ ബദരീനാഥ് വരെയുള്ള പുണ്യസ്ഥലങ്ങള്‍ മലീമസമാക്കപ്പെട്ടു. അതുകണ്ട് സഹികെട്ട പ്രകൃതിപുരുഷന് ഈ ദേവഭൂമി ക്ഷാളനം ചെയ്ത് പവിത്രമാക്കാന്‍ വേണ്ടിയാണ് ഇത്രയും വലിയ ഒരു ദുരന്തം അവിടെ അഴിച്ചുവിട്ടതെന്നുപോലും വിശ്വസിക്കാന്‍ തോന്നുന്നു. ഇതില്‍ ഇടപെടാന്‍ നമഃശിവായ ജപിച്ചാല്‍ അവിടം മുടിഞ്ഞുപോകുമെന്നും ശ്രീ പരമേശ്വരന്റെ കഴുത്തിലുള്ളത് ഏദന്‍തോട്ടത്തിലെ സര്‍പ്പമാണെന്നും പ്രചരിപ്പിക്കുന്ന കെ.പി.യോഹന്നാനും മറ്റ് ‘ഹലേലൂയ്യ’ക്കാര്‍ക്കും എന്തുകാര്യം.
കെ. പത്മനാഭന്നായര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: