കോഴിക്കോട്: ഇസ്ലാം വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതശുദ്ധിക്കു പരിസമാപ്തി കുറിച്ച് ഇസ്ലാം വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തു ചേര്‍ന്നു. തിരുവനന്തപുരം പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങുകള്ക്ക് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട നേതൃത്വം നല്കി. കൊച്ചി മറൈന്‍ ഡ്രൈവിലും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലും ഒരുക്കിയ ഈദ് ഗാഹുകളില്‍ നടന്ന സമസ്കാര ചടങ്ങുകളിര് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മാത്തോട്ടം, ചെറൂട്ടി റോഡ് എംഎസ്എസ് ജുമാമസ്ജിദ്, കൊടി നാട്ടുമുക്ക്, നടുവട്ടം, ബേപ്പൂര്‍, അത്താണിക്കല്‍, തിരുത്തിയാട്, തിരുവണ്ണൂര്‍, കല്ലായി, കൊമ്മേരി, കോയാ റോഡ്, മലോറം, പാലത്ത്, ഓമശേരി, ചാലിയം, ഇടിയങ്ങര, രാമനാട്ടുകര, മാനാഞ്ചിറ പട്ടാള പള്ളി, എരഞ്ഞിപ്പാലം ജുമാമസ്ജിദ്, പന്നിയങ്കര, ഇടിയങ്ങര, കോവൂര്‍, കൂളിമാട്, പയ്യാനക്കല്‍ പാളയം മൊയ്തീന് പള്ളി, കാരപ്പറമ്പ്, കല്ലുരുട്ടി, ചെറുവാടി, പൂളാടി കുന്ന് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ രാവിലെ നടന്ന ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നിസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്.
സുന്നിവിഭാഗങ്ങള്‍ പള്ളികളിലും മുജാഹിദ് ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ ഈദുഗാഹുകളിലുമാണ് നിസ്കാരത്തിന് എത്തിയത്. നമസ്കാരമെന്നും എപ്പോഴും എളിമയുടേതാണ്. ദൈവനാമത്തിലാകുമ്പോള് അതിന് സ്വര്‍ണ്ണത്തിന് സുഗന്ധം കണക്കെയുള്ള പരിശുദ്ധികൂടി വരുന്നു. അറിഞ്ഞത് അനുഷ്ഠിക്കുകകയും അതുവഴി മാനവികതയുടെ പുതുലോകം രചിക്കലുമാണ് ആഘോഷങ്ങളുടെ ലക്ഷ്യം. സത്യവും നീതിയും സാഹോദര്യവും ധാര്‍മ്മിക ജീവിതത്തിലേക്കും ഭൗതിക പുരോഗതിയിലേക്കും നയിക്കുവാനാഗ്രഹിക്കുന്ന ഈ സുദിനവും അതിനായി വഴിമാറട്ടെ.
കൊയിലാണ്ടിക്കടുത്ത കാപ്പാട്ട് ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ( ചെറിയ പെരുനാള്) ആയി ഖാസിമാര്‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: