ന്യൂദല്‍ഹി: താജ് ഇടനാഴി കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്ക് ആശ്വാസമേകി സുപ്രീ കോടതി വിധി. കേസില്‍ മായാവതിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കിയ വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. മായാവതിക്കെതിരെയുള്ള മറ്റ് കേസുകളില്‍ അന്വേഷണം നടത്തുന്നതില്‍ സി.ബി.ഐക്ക് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
17 കോടിയുടെ അഴിമതി ആരോപിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവെയാണ് മായാവതി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി മായാവതിക്കെതിരെയുള്ള എഫ്.ഐ.ആര് റദ്ദ് ചെയ്തു. എന്നാല്‍ എഫ്.ഐ.ആര് റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേസില്‍ കക്ഷിയായ കമലേഷ് വര്‍മ്മയാണ് കോടതിയെ സമീപിച്ചത്.
താജ് മഹലിന്റെ പരിസരം ടൂറിസം പദ്ധതിക്കായി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്നും മായാവതി 17 കോടി രൂപയോളം അനധികൃതമായി സമ്പാദിച്ചുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ നടപടി പുനഃപരിശോധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ പി സദാശിവം, ദീപക് മിശ്ര എന്നിവരുടെ ബഞ്ച് ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: