ന്യൂദല്‍ഹി: അഞ്ച് പെണ്മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മംഗല്‍ ബറേലയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്നലെ രാത്രി പതിനൊന്നര മണിയോടെ ചീഫ് ജസ്റ്റീസ് പി സദാശിവമാണ് ബറേലായുടെ വധശിക്ഷ സ്റ്റേ ചെയ്തത്. തുടര്‍ നടപടികള്‍ക്ക് സുപ്രീം കോടതി ഇന്ന് രാവിലെ ചേരുകയായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വധ ശിക്ഷ സ്റ്റേ ചെയ്തത്. ഇന്ന് രാവിലെ ഇയാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ജബല്‍പൂരിലെ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബറേലയുടെ ദയാഹര്ഹി തള്ളിയിരുന്നു.
2010 ജൂണ്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒന്ന് തൊട്ട് അറ് വരെ വയസ്സ് പ്രായമുള്ള ആര്‍തി, സവിത, ലീല, ജമുന, ഫൂല് കാന്‍വര്‍ എന്നീ പെണ്‍കുട്ടികളെ ഇയാള്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അത് വിഫലമാകുകയായിരുന്നു.
വധശിക്ഷ ജീവപര്യന്തമാക്കണമെന്ന മംഗല്‍ ബറേലയുടെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: