കൊച്ചി: ഇന്റലിജെന്റ്സ് റിപ്പോര്‍ട്ടുകള്‍ പോലും മറികടന്ന് സലീംരാജനെ ഗണ്മാനാക്കി നിലനിര്‍ത്തിയതിലും 225 കോടി രൂപ മൂല്യം വരുന്ന ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി ജി പി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥന്മാര്ക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു എഫ് ഐ ആര് പോലും രജിസ്റ്റര്‍ ചെയ്യാതെ സഹായിച്ചതിലും മുമ്പ് ഫോണ്‍ലിസ്റ്റ് പുറത്ത് വിട്ടതിലും എല്ലാം ആഭ്യന്തരമന്ത്രി കേരള മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു.
ഒരു പ്രമാദമായ കേസുകളില്‍ പോലും ഹാജരാകാത്ത കേരളത്തിന്റെ അഡ്വ.ജനറല്‍ കുറ്റവാളിയായി സസ്പെന്‍ഷനില്‍ കഴിയുന്ന സലീംരാജിനുവേണ്ടി അടിയന്തരഘട്ടത്തിലെന്ന പോലെ ഹാജരായി രക്ഷപ്പെടുത്തിയതിലൂടെ സലീംരാജിനെയും മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുന്ന 200 കോടിയോളം വരുന്ന വന്‍ ഭൂമി തട്ടിപ്പുകേസില്‍ നിന്നും രക്ഷപ്പെടുത്താനാണെന്ന് വ്യക്തമായിരിക്കികയാണെന്ന് അദ്ദേഹം പറഞ്ഞു. സരിതയുടെ ഊര്‍ജ്ജം മാത്രമല്ല, കേരളത്തിന്റെ ചരിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ പോകുന്ന വന്‍കിട ഭൂമി തട്ടിപ്പിന് ഇവിടുത്തെ ഭരണ നേതൃത്വം നേരിട്ട പങ്കാളിയാണെന്നുള്ളതിന്റെ വ്യക്തമായ തെളിവായി ഈ വിഷയം മാറിയിരിക്കുന്നു. ബിജെപി അഡ്വ. ജനറല്‍ കെ.പി ദണ്ഡപാണിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ എന്‍. സജികുമാര്‍, എന്‍.എം വിജയന് എന്നിവര്‍ പ്രസംഗിച്ചു. തൃക്കാക്കര മണ്ഡലം ജനറല്‍ സെക്രട്ടറി വെണ്ണല സജീവന്, എന്‍.ജെ. ജെഴ്സന്, സ്പോര്‍ട്സ് സെല്‍ കണ്‍വീനര്‍ എം.രാജീവ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: