കോഴിക്കോട്: സ്വര്‍ണ്ണാഭരണ മേഖലയില്‍ നടപ്പിലായിരിക്കുന്ന ആഗോളവത്ക്കരണം പരമ്പരാഗത സ്വര്‍ണ്ണത്തൊഴിലാളികളെ മുഴുപട്ടിണിയിലാക്കുന്നു. മിക്കവരും തൊഴിലുപേക്ഷിച്ച് മറ്റ് ജീവിത മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ്. പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരാകട്ടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലുമാണ്.
സ്വര്‍ണ്ണ നിയന്ത്രണ നിയമമനുസരിച്ച് ജനങ്ങളുടെ സ്വര്‍ണ്ണം കുറയ്ക്കുകയെന്ന നിലയില്‍ 18 കാരറ്റ് സ്വര്ണഅമം ഉപയോഗിച്ച് മാത്രമെ തൊഴില്‍ ചെയ്യാവുഎന്ന നിബന്ധന കൊണ്ടുവന്നത്. ഇത് പരമ്പരാഗത സ്വര്‍ണ്ണാഭരണ നിര്‍മ്മാണ തൊഴിലാളികളെ കടുത്ത ദുരിതത്തിലാക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരായി ഉയര്‍ന്ന സമരത്തിന്റെ ഭാഗമായിട്ടാണ് തൊഴില്‍ ചെയ്യുക എന്നത് അവകാശമാക്കി മാറ്റാന്‍ കഴിഞ്ഞത്. ഈ സമരത്തിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് സ്വര്‍ണ്ണാഭരണ തൊഴിലാളികള്‍ ആഗസ്റ്റ് 9 ന് അവകാശ ദിനമായിട്ട് ആചരിക്കുന്നത്. ആഗോളവത്ക്കരണത്തിന്റെ ഫലമായി വന്‍കിട ജ്വല്ലറി വ്യാപാരികള്‍ ഇപ്പോള്‍ സ്വര്‍ണ്ണാഭരണ ഉരുപ്പടികള്‍ മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള വടക്കെ ഇന്ത്യന്‍ നഗരങ്ങളിലെ കേന്ദ്രങ്ങളില്‍ നിന്നാണ് വില്പനക്കെത്തിക്കുന്നത്. ഇതിന് മുമ്പ് സ്വര്‍ണ്ണാഭരണ തൊഴിലാളികളാണ് ആഭരണ ഉരുപ്പടികള്‍ മിക്കവാറും നിര്‍മ്മിച്ചിരുന്നത്.
എന്നാല്‍ ഈ രംഗത്ത് പുതിയ സംവിധാനമായത് വ്യാപാരികള്‍ക്ക് ഗുണമായപ്പോള്‍ ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയുമായി. തൊഴിലാളികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചതിനാല്‍ ആഭരണം നിര്മ്മിച്ചുകിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞു. മാത്രമല്ല മുതല്‍ മുടക്കും നടത്തേണ്ടാത്ത അവസ്ഥയുണ്ടായി. സ്വര്‍ണ്ണാഭരണ ഉരുപ്പടികള്‍ വന്കിടകേന്ദ്രങ്ങളില് നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്.ന്. വില്പനക്ക് ശേഷം പണം കൊടുത്താല്‍ മതിയെന്ന കരാറിലുമാണെന്നാണ് പറയപ്പെടുന്നത്.ഈ അവസ്ഥയാണ് പരമ്പരാഗത സ്വര്‍ണ്ണാഭരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചതെന്നാണ് ഈ രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ച കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി വേണുഗോപാലന്‍ പറയുന്നത്.
പരമ്പരാഗത സ്വര്‍ണ്ണാഭരണ നിര്‍മ്മാണ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. സ്വര്ണാഭരണമേഖലയില് നടക്കുന്ന വില്പനയുടെ നികുതി പൂര്‍ണ്ണതോതില്‍ ലഭിക്കാനും. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ തലത്തില്‍ ജ്വല്ലറി ഷോപ്പുകളും അനുബന്ധവര്ക്ക് ഷോപ്പുകളും ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: