കോട്ടയം: വെള്ളപ്പൊക്കത്തില്‍ ഒളശ്ശ-പരിപ്പ് റൂട്ടിലെ ഗതാഗതം രണ്ടാം ദിവസവും തടസപ്പെട്ടു. റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങിയതിന് പിന്നില്‍ അശാസ്ത്രീയവും ആസൂത്രണമില്ലാത്തതുമായ റോഡ് പണിയാണെന്ന്് നാട്ടുകാര്‍ ആരോപിക്കുന്നു. അഞ്ഞൂറു മീറ്ററോളം റോഡ് മാത്രമാണ് വെള്ളത്തില്‍ മുങ്ങുന്നത്്.പത്തുവര്‍ഷത്തിന് ശേഷമാണ് ഈ റൂട്ടില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത്്. 2001ലെ വെള്ളപ്പൊക്കത്തിലാണ് ഇതിന് മുമ്പ് ഇവിടെ ഗതാഗതം മുടങ്ങിയത്.അതിനുശേഷമാണ് വെള്ളപ്പൊക്കത്തില്‍ വാഹന ഗതാഗതം തടസപ്പെടാതിരിക്കുന്നതിന് മുന്‍തൂക്കം നല്കി റോഡ് വികസിപ്പിക്കുന്നതിനുളള നടപടികള്‍ക്ക് ഇതോടെയാണ് തുടക്കമായത്്. തുടര്‍ന്ന്്് കല്ലുമട മുതല്‍ പരിപ്പ് വരെ റോഡ് പുനര്‍നിര്‍മിക്കുകയും ചെയ്തു.
സ്ഥിരമായി വെള്ളക്കെട്ടുളള കല്ലുമട പാലത്തിന്റെ ഇറക്കം മുതല്‍ കുഴിത്താര്‍ പാലം വരെയുളള റോഡും, പള്ളിക്കവല വളവിലെ റോഡും മണ്ണിട്ട് ഉയര്‍ത്താനുമായിരുന്നു പരിപാടി. ഇവിടെ ചെറിയ തോതില്‍ മണ്ണിട്ട് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ റോഡ് വേണ്ടത്ര ഉയര്‍ത്തിയില്ലെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. നിലവിലുളള റോഡ് രണ്ടടി കൂടി ഉയര്‍ത്തിയാല്‍ വെള്ളം കയറുകയില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കുമരകം റോഡില്‍ ഇക്കുറി വെള്ളം കയറി ഗതാഗതം തടസപ്പെടാതിരുന്നത് ഇതിന് ഉദാഹരണമായി നാട്ടുകാര്‍ പറയുന്നു. പരിപ്പ് ഒളശ്ശ പ്രദേശങ്ങളിലുളളവര്‍ ചെങ്ങളത്തിലെത്തി കുമരകം റോഡിലൂടെയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്്. കുമരകം റോഡിന്റെ മാതൃകയില്‍ 500 മീറ്റര്‍ റോഡ് ഉയര്‍ത്തിയാല്‍ ഈ റൂട്ടിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുമെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: