കോട്ടയം: ഭക്ഷണവും മരുന്നുമില്ലാതെ എഴുപതോളം കുടുംബാംഗങ്ങള്‍ എഴുപതുദിവസമായി ദുരിതാശ്വാസ ക്യാമ്പില്‍ നരകിക്കുകയാണ്. വെള്ളപ്പൊക്കത്തെതുടര്‍ന്ന് കാഞ്ഞിരം താമരശ്ശേരി കോളനിയില്‍ താമസിക്കുന്നവരാണ് കോളനിക്കുള്ളിലെ കമ്മ്യൂണിറ്റി ഹാളില്‍ നരകതുല്യം ജീവിക്കുന്നത്.
തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സംഭവം. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ യാതൊരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ദുരിത ബാധിതര്‍ പിരിവെടുത്താണ് ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നത്. പ്രായമുള്ളവരും കുട്ടികളും അടങ്ങുന്ന ദുരിതബാധിതര്‍ പകര്‍ച്ചപ്പനി അടക്കമുള്ള രോഗബാധിതരുമാണ്. വെള്ളം ഇറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക്മടങ്ങാനാകാത്ത സ്ഥിതിയാണ്. ജോലി ചെയ്യാന്‍ പോലും പുറത്തുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച യാതൊരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണെന്നും ദുരിത ബാധിതര്‍ പറയുന്നു.
ചങ്ങനാശ്ശേരി: കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്കവുംമൂലം താലൂക്കിന്രെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പുഴവാത് എന്‍എസ്എസ് സ്കൂള്‍, ളായിക്കാട് സെന്റ് ജോസഫ് സ്കൂള്‍, പണ്ടകശാല സെന്റ് ജെയിംസ് സ്കൂള്‍, പെരുന്ന ഗവ.എല്‍.പി. സ്കൂള്‍, പൂവ്വം ഗവ. യുപി സ്കൂള്‍, പെരുന്ന പടിഞ്ഞാറ് ഗവ. യുപി സ്കൂള്‍, മേപ്രാല്‍ പാലം ജംഗ്ഷന്, പാറയ്ക്കല്‍ കലുങ്ക്, കോമങ്കേരിച്ചിറ, അറുനൂറില്‍പുതുവല്‍ എന്നീ ഫെല്ട്ടറുകളിലുമായി 724 കുടുംബങ്ങളില്‍നിന്നും 3620തോളം പേരാണ് താമസിക്കുന്നത്. പൂവ്വം കടണത്ത്, ചാമ, തുപ്രംപാടശേഖരം കുമാരങ്കരി എന്നിവിടങ്ങളിലെ കുടുംബങ്ഹളില്നിന്നും ക്യാമ്പുകളിലേക്ക് പ്രളയബാധിതരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍നിന്നും ശക്തമായ വെള്ളം വരവ് ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: