ന്യൂദല്‍ഹി: കായികമേഖലയില്‍ ഉന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്ക്കാരത്തിന് അത്ലറ്റിക്സ് പരിശീലകന് തോമസ് മാഷ് അര്‍ഹനായി. അക്കാദമിക് പരിശീലനങ്ങള്‍ ലഭിക്കാതെ ഇന്ത്യയിലെ മികച്ച അത്ലറ്റിക് പരിശീലകനായി ഉയര്‍ന്ന മുന്‍ പട്ടാള ഉദ്യോഗസ്ഥനാണ് തൊടുപുഴ വഴിത്തല കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ്. ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ കായികാധ്യാപകനാണ്. തോമസ് മാഷുള്‍പ്പെടെ അഞ്ചുപേരാണ് ഇത്തവണ ദ്രോണാചാര്യപട്ടത്തിന് അര്‍ഹരായത്.
വണ്ണപ്പുറം എസ്എന്‍എം എച്ച്എസ്എസിലെ കായികാധ്യാപകനാണ്. ഇടുക്കി ജില്ലയിലെ കോരുത്തോട് സികെഎം എച്ച്എസ്എസിലെ മുന്‍ കായികാധ്യാപകനായ തോമസ് മാഷിന്റെ പരിശീലന മികവില്‍ തുടര്‍ച്ചയായ 16 വര്‍ഷം കോരുത്തോട് സംസ്ഥാന ചാമ്പ്യന്മാരായി. നിരവധി ശിക്ഷ്യരാണ് തോമസ് മാഷിനു കീഴില്‍ ലഭിച്ച പരിശീലനത്തിലൂടെ ദേശീയ-അന്തര്‍ദ്ദേശീയ ചാമ്പ്യന്മാരായി ഉയര്‍ന്നിട്ടുള്ളത്. അഞ്ജു ബോബി ജോര്‍ജ്ജ് മുതല്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ അഭിമാനമുയര്‍ത്തിയ ജോസഫ് എബ്രഹാം,മോളീ ചാക്കോ,സി.എസ് മുരളീധരന്,ജിന്‍സി ഫിലിപ്പ്,നിഷാമോള്‍ തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളാണ് തോമസ് മാഷിന്റെ ശിഷ്യഗണങ്ങളിലുള്ളത്.
1979ല്‍ കോരുത്തോട് സികെഎംഎച്ച്എസില് കായികാധ്യാപകനായി ചേര്‍ന്ന തോമസ് മാഷ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും 2000ത്തില്‍ വിരമിക്കുമ്പോള്‍ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റിലെ ചാമ്പ്യന്പട്ടത്തോടെ സികെഎംഎച്ച് എസിന് തുടര്‍ച്ചയായ പന്ത്രണ്ട് തവണയാണ് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്മാരായത്. അനൗദദ്യോഗികമായി പരിശീലക സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം കോരുത്തോട് സ്കൂളിനെ നാലുതവണകൂടി ചാമ്പ്യന്മാരാക്കി. കായികാധ്യാപകനെന്ന നിലയില്‍ പുതിയ നേട്ടത്തില്‍ വളരെയേറെ അഭിമാനിക്കുന്നതായി തോമസ് മാഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: