കടുത്തുരുത്തി: മരച്ചീനി വില കുതിക്കുന്നു. കാലവര്‍ഷത്തിന്റെ കുതിപ്പിനൊപ്പം മരച്ചീനി വിലയും കുതിക്കുകയാണ്. നാട്ടിന് പുറങ്ങളില്‍ പോലും കപ്പയുടെ വില വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാനാവൂന്നില്ല. ഒരു നേരത്തെ ഭഷണത്തിനാവിശ്യമായ കപ്പ വാങ്ങണമെങ്കില്‍ കൈ പൊള്ളുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും മീനിന്റെയും ചിക്കന്റെയുമെല്ലാം വില വര്‍ധനയ്ക്കൊപ്പം കപ്പയുടെ വിലയും പരിധിവിട്ട് ഉയര്‍ന്നിരിക്കുകയാണ്. കിലോയ്ക്ക് 25 നും 30 നും ഇടയിലാണ് ഇപ്പോള്‍ കപ്പയുടെ വില. അടുത്ത കാലത്തു വില 30 രൂപയോളം എത്തിയിരുന്നു. നേരത്തെ പലര്‍ക്കും അലര്‍ജിയായിരുന്ന കപ്പ ഇപ്പോള്‍ സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും പ്രധാന വിഭവമായി മാറിയതോടെയാണ് വില കുതിച്ചുയര്‍ന്നത്. കള്ളു ഷാപ്പുകളില്‍ 20 രൂപയാണ് ഒരു പ്ലേറ്റ് കപ്പയ്ക്ക് മേടിക്കുന്നത്. മോടി പിടിപ്പിച്ച ഹോട്ടലുകളിലാണെങ്കില്‍ ഇതു 30 രൂപ വരെയായി ഉയരും. ചെറുകിട കച്ചവടക്കാര്‍ 25 രൂപയ്ക്കണ് ഇപ്പോള്‍ കപ്പ വില്‍ക്കുന്നത്. വൈക്കം, മീനച്ചില്‍ താലൂക്ക് പ്രദേശങ്ങളില്‍ മരച്ചീനി കൃഷി കുറഞ്ഞതാണു വില വര്‍ധനവിന് പ്രധാന കാരണമെന്നു കര്‍ഷകര്‍ പറയുന്നു. മറ്റ് ജില്ലകളില്‍ നിന്നും മൊത്തമായി കപ്പ എത്തിച്ചു ന്യായ വിലയ്ക്ക് നല്‍കാനും കച്ചവടക്കാര്‍ക്ക് കഴിയുന്നില്ല. യാത്രാകൂലിയും തൊഴിലാളികളുടെ കൂലിയും നല്കിയാല് പിന്നെ കപ്പ കച്ചവടം കൊണ്ടു പ്രയോജനമില്ലെന്നാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. പലയിടങ്ങളിലും കാലവര്‍ഷത്തില്‍ മരച്ചീനി കൃഷി വ്യാപകമായി വെള്ളം കയറി നശിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: