ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് ഇന്ത്യന്‍ സേനയ്ക്ക് നേരെ നടത്തിയ കടന്നാക്രമണത്തില്‍ അഞ്ച് സൈനികര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുമ്പോള്‍ കാശ്മീരില്‍ പാക് സേന വീണ്ടും വെടി വയ്പ് നടത്തി.
പൂഞ്ച് സെക്ടറിലെ ദുര്‍ഗാ പോസ്റ്റില്‍ നിയന്ത്രണ രേഖയിലേക്കായിരുന്നു വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ പാക്ക് വെടിവയ്പ്പ് നടത്തിയത്. വെടിവയ്പ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യ വെടിവയ്പ് തുടങ്ങിയ പാക്കിസ്ഥാന് സേനയ്ക്ക് നേരെ ഇന്ത്യന്‍ സേന പിന്നീട് തിരിച്ചടിച്ചു. നേരത്തെ പാക്ക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ പ്രസ്താവനയും മറ്റും പ്രതിപക്ഷത്തിലും ജനങ്ങള്ക്കിടലുമൊക്കെയായി ചൂടുപിടിച്ചിരുന്നു.
കൂടാതെ ഇതെ തുടര്‍ന്ന് വെടി നിര്‍ത്തല്‍ കരാര്‍ കര്‍ശനമായി ഇരു രാജ്യങ്ങളും പാലിക്കണമെന്ന് പാക്കിസ്ഥാന് പ്രധാന മന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: