തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയേറ്റിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ സമരമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. എന്നാല്‍ സമരം സമാധാനപരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന് ഇന്നലെ പറഞ്ഞിരുന്നു. ഇതില്‍ ആരു പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാക്കിയാല്‍ മതി ആശയക്കുഴപ്പം മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഴക്കെടുതി നേരിടാന്‍ കേന്ദ്രസഹായം അഭ്യര്‍ഥിക്കാനായി ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: