കൊച്ചി: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷം നടത്തുന്ന ഉപരോധം നേരിടാന്‍ പട്ടാളത്തെ കൊണ്ടു വന്നത് നാണക്കേടാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. പട്ടാളെ കൊണ്ടു വരാന്‍ ഇന്ത്യാ-പാക്ക് യുദ്ധമല്ലെന്നും ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നത് ശരിയല്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
ഏതൊരു കക്ഷിക്കും സമരം ചെയ്യാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും സമരങ്ങള്‍ക്കെതിരെ ഭീക്ഷണിയുടെ സ്വരം ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ സാമ്പത്തിക ഇടപാടുകള്‍ സിബിഐ അന്വേഷിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കൂടാതെ വിദേശ ഷാഫിയുടെ വിദേശ യാത്രകളെ പറ്റിയും സിബിഐ അന്വേഷിക്കണം. അല്ലാത്തപക്ഷം ഇതുമായി ബന്ധപ്പെട്ട് താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: