‘ഞാന്‍’ എന്ന വ്യക്തിഭാവം ഉപേക്ഷിക്കാന്‍ നമുക്കിപ്പള് വലിയ ഭയമുണ്ട്. എപ്പോള്‍ ആ വിധം ഒരു ഭയഭാവമുണ്ടായിരുന്നുവല്ലോ!’ എന്നോര്‍ത്തു ചിരിക്കുന്ന ഒരു കാലം വരും എന്ന് വേദാന്തം പറയുന്നു. ഈ ശരീരം നീണാള്‍ നിലനിര്‍ത്തണം. സുഖമായിരിക്കണം എന്ന് നാമോരുത്തനും ഇപ്പോള്‍ വിചാരിക്കുന്നു. എന്തുവിഡ്ഢിത്തമാണ് വിചാരിച്ചിരുന്നതെന്ന് ഇതിനെപ്പറ്റി വിചാരിക്കുന്ന ഒരു കാലവും നമുക്ക് വരാം. ഇങ്ങനെയിരിക്കേ ഒരിക്കലും, തമ്മിലിണങ്ങാത്ത വിരുദ്ധഭാവങ്ങളുടെ മദ്ധ്യത്തിലാണ് നമ്മുടെ സ്ഥിതി. സത്തല്ല, അസത്തല്ല; സുഖമല്ല, ദുഃഖമല്ല; അവയുടെ ഒരു കലര്‍പ്പ്. അതിലാണ് നാം വര്‍ത്തിക്കുന്നത്. എന്നാല്‍പ്പിന്നെ വേദാന്തവും തത്വജ്ഞാനവും മതവും മറ്റുമെന്തിന്? അതുമല്ല, സല്‍ക്കര്‍മ്മം തന്നെ എന്തിന്? നന്മ ചെയ്യുമ്പോള്‍ തിന്മയുണ്ടാകും, സുഖത്തിന് യത്നിക്കുമ്പോള്‍ ദുഃഖവും നിശ്ചയമായും ഉണ്ടാകും; പിന്നെ നന്മയ്ക്കുവേണ്ടി യത്നിക്കുന്നതെന്തിനെന്ന് ആരും ചോദിക്കും. പിന്നെ നന്മയ്ക്കുവേണ്ടി യത്നിക്കുന്നതെന്തിനെന്ന് ആരും ചോദിക്കും. അതിന് ഇങ്ങനെ സമാധാനം പറയാം. ഒന്നാമത്, ദുഃഖശമനത്തിന് കര്‍മം ചെയ്തേ കഴിയൂ. സ്വസുഖപ്രാപ്തിക്ക് അതേ മാര്‍ഗ്ഗമുള്ളൂ. ഇത് നമുക്കനുഭവപ്പെടും. ബുദ്ധിയുള്ളവര്‍ ഇത് കാലേക്കൂട്ടി കാണും; ബുദ്ധി കുറഞ്ഞവര്‍ കുറേക്കാലം ചെന്നശേഷം കാണും. ഏറിയ കഷ്ടങ്ങള്‍ അനുഭവിച്ച മന്ദബുദ്ധികള്‍ അത് കണ്ടെത്തും. ബുദ്ധിശാലികള്‍ അത്ര കഷ്ടപ്പെടുന്നതിനുമുമ്പേ കണ്ടെത്തും. രണ്ടാമത്, ഇത്ര പരസ്പരവിരുദ്ധമായ മിശ്രസ്ഥിതി കടന്നുകേറുവാന്‍ വിഹിതമായ കര്‍മ്മം ചെയ്കയേ വഴിയുള്ളൂ. ഈ ജീവിതസ്വപ്നം തകര്‍ത്ത് ദേഹനിര്മ്മാണകര്മം അവസാനിപ്പിക്കുന്നതുവരെ നമുക്ക് പ്രപഞ്ചം നിലനില്ക്കും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: