ഗാഢനിദ്രാവസ്ഥയില് മനസ്സിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ഈ പദാര്‍ത്ഥലോകവും അതിന്റെ സൗഭാഗ്യാതിശയവും നാനാത്വവും മറ്റുമെവിടെ? വിരഹദുഃഖങ്ങള്ക്കും വിജയദോഷങ്ങള്ക്കും മറ്റും അപ്പള് എന്തുസംഭവിക്കുന്നു? മനസ്സ് പ്രവര്ത്തിക്കുമ്പോഴാവട്ടെ, ലോകം, അപൂര്‍ണതകളും പരിമിതികളും ക്ഷയവും നാശവുമാകുന്ന അതിന്റെ വന്ചുമടുകളുമായി പ്രത്യക്ഷപ്പെടുകയായി! മനസ്സ് വിശ്രമിക്കുമ്പോള്‍ ലോകം ശൂന്യതിയില്‍ വിലയിക്കുകയും ചെയ്യുന്നു.
അപ്പോള്‍, നമ്മുടെ ഐശ്വരാനന്ദഭാവത്തെ ബാധിക്കുന്ന ആ ചെകുത്താന് മനസ്സാണെന്നു വരുന്നപക്ഷം, ശാന്തിക്കുവേണ്ടി നിശബ്ദവും ഭക്തിപൂര്ണവുമായി ഒരുവന് നടത്തുന്ന ആഭ്യന്തര സമരത്തേക്കാള്‍ പാവനവും സര്‍വ്വാദരണീയവുമായ ഒരു സമരം മറ്റൊന്നില്ലന്ന് വരുന്നു. വിചാരത്തിന്റെ അടര്ക്കളത്തില്വച്ച് ഓരോ ശത്രുവിഭാഗത്തേയും ഓരോരുത്തര്‍ക്കും ജയിച്ചു കീഴടക്കേണ്ടതുണ്ട്. മനസ്സ് എന്ന ആ ഭയങ്കര ശത്രു, വളരെ അടുത്തുചെന്നു പരിശോധിക്കപ്പെടുന്നപക്ഷം, ഭൂതകാലചിന്തകള്‍ നമ്മിലര്‍പ്പിച്ച ഗാഢമുദ്രകളുടെ ഒരു നെടും ചുമടുമാത്രമാണെന്നും വര്ത്തമാനചിന്തകള്ക്ക് ബീജാവാപം നല്കിയതുതന്നെ അതാണെന്നും നമുക്ക് കാണാന്‍ കഴിയുന്നതായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: