കൊച്ചി: ആദിവാസി വിഭാഗങ്ങളില്‍നിന്ന് മതംമാറ്റപ്പെട്ടവര്‍ക്ക് നിയമപരിരഷ നല്‍കരുതെന്ന് പ്രശസ്ത എഴുത്തുകാരനും യുനെസ്കോ അവാര്‍ഡ് ജേതാവുമായ നാരായന് ആവശ്യപ്പെട്ടു. കേരള വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രവര്‍ത്തകസമ്മേളനം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തണം. മതംമാറ്റപ്പെട്ട ക്രിസ്ത്യാനികളായ ഹരിജനവിഭാഗങ്ങള്ക്ക് എങ്ങനെയാണോ നിയമസംരക്ഷണം ഇല്ലാതാക്കിയത് അത്തരത്തിലുള്ള നിയമംതന്നെ ആദിവാസി വിഭാഗങ്ങളില്‍നിന്നും മതംമാറ്റപ്പെട്ടവര്ക്കും ബാധകമാക്കണം, അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ സംഘടനാ കാര്യദര്‍ശി സോമയാജുലു നാരായനെ പൊന്നാട അണിയിച്ചു. കേരള വനവാസി വികാസകേന്ദ്രം സംസ്ഥാനപ്രസിഡന്റ് പള്ളിയറ രാമന് അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്ശന് സം സാരിച്ചു. പത്തുജില്ലകളില്നിന്ന് നൂറോളം പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: