തിരുവനന്തപുരം: പാര്‍ട്ടിയുടെ പിന്തുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കെ.പി.സി.സിയും ഘടകകക്ഷികളില്‍ ഭൂരിഭാഗവും പരസ്യമായി മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ രാജി വച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുകയാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ള ഏകമാര്‍ഗമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരമുഖത്തായതു കൊണ്ട് തന്നെ ചര്‍ച്ചയെന്ന വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയേറ്റ് ഉപരോധത്തിനെത്തുന്നവര്ക്ക് ഭക്ഷണം നല്‍കുന്നതിന് തയ്യാറാക്കിയ ജഗതിയിലെ പാചകപ്പുര സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. എം.എം.ഹസന് പോലും പറഞ്ഞത് കെ.പി.സി.സി അറിയാതെയാണ് കേന്ദ്രസേനയെ വിളിച്ചതെന്നാണ്. യു.ഡി.എഫിലെ ഘടകകക്ഷികളും ഭിന്നാഭിപ്രായം പരസ്യമായി രംഗത്തെത്തി കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസം ജഗതിയിലെ പാചകപ്പുര പൊളിച്ചു നീക്കാന്‍ പോലീസ് നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: