കൊച്ചി: സി.പി.എം സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ അതിര്‍ത്തികളില്‍ സി.ഐ.എസ്.എഫിനെ വിന്യസിച്ചു. സംസ്ഥാന പോലീസിന്റെ കമാന്‍ഡോകളും രംഗത്തുണ്ട്. കര്‍ശന വാഹനപരിശോധനയൂം തുടരുകയാണ്.
കോട്ടയം, ആലപ്പുഴ, തൃശൂര്‍ അതിര്‍ത്തികളിലാണ് പരിശോധന നടക്കുന്നത്. ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും പോലീസ് സി.പി.എം പ്രവര്‍ത്തകരെ തെരയുകയാണ്. 90 സി.ഐ.എസ്.എഫുകാരെയാണ് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത്. അരൂര്‍, പറവൂര്‍, അങ്കമാലി, നടക്കാവ് പ്രദേശങ്ങളില്‍ പതിനഞ്ച് പേരെ വീതം രാത്രിയും പകലുമായി നിയോഗിച്ചിട്ടുണ്ട്.
സി.ഐ.എസ്.എഫിനൊപ്പം സംസ്ഥാന പോലീസിന്റെ കമാന്‍ഡോകളും നിരത്തിലിറങ്ങിയിട്ടുണ്ട്. സംസ്ഥാന പോലീസും ഹൈവേ പോലീസും പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ തഹസില്‍ദാര്‍മാരെയും അതിര്‍ത്തികളില്‍ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ഘട്ടമുണ്ടായാല്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനാണിത്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസിനൊപ്പമുണ്ട്. കരുതല്‍ അറസ്റ്റിന്റെ ഭാഗമായി ജില്ലയിലെ ചില സി.പി.എം പ്രാദേശിക നേതാക്കളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: