ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് കേന്ദ്ര സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി. കൂടാതെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് കേരളത്തിലെ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു.
കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്നും ഇടത് എംപിമാര്‍ ആരോപിക്കുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാവിലെ പത്തരയ്ക്ക് പാര്‍ലമെന്റിനു മുന്നില്‍ ഇടത് എംപിമാര്‍ ധര്‍ണ നടത്തും.
അതേസമയം എല്‍ഡിഎഫ് പ്രഖ്യാപിച്ച ഉപരോധ സമരം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് തുടങ്ങുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റിലേക്കുള്ള 13 പാതകളും ഉപരോധിക്കും. തുറന്നിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കന്റോണ്‍മെന്റ് ഗെയിറ്റും ഉപരോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. സമരത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി സെല്‍ തുടങ്ങും.
അതിനിടെ യൂണിവേഴ്സിറ്റി കോളജ്, എആര്‍ ക്യാമ്പ്, സെക്രട്ടേറിയറ്റ് എന്നിവടങ്ങളില്‍ അടിയന്തര മെഡിക്കല്‍ ക്യാമ്പ് തുറക്കും. അര്‍ധരാത്രി മുതല്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിക്കും. ക്യാമ്പുകള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: