തിരുവനന്തപുരം: ഇടതുപക്ഷ സമരത്തിന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കീഴടങ്ങിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് വഴി നേരത്തെ തന്നെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചത് ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തില്‍ കേന്ദ്രസേനയെ വിന്യസിച്ചതിന് സമാനതകളില്ലെന്നും ചരിത്രത്തിലെ കറുത്ത ദിവസമാണ് ഇന്നെന്നും കോടിയേരി പറഞ്ഞു. പട്ടാളത്തെ കാവല്‍ നിര്‍ത്തിയാണ് മന്ത്രിസഭായോഗം ചേരുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. പട്ടാളത്തെ സെക്രട്ടറിയേറ്റില്‍ കുത്തിനിറച്ചതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും കോടിയെരി പറഞ്ഞു.
അതേ സമയം അതിക്രമമമുണ്ടായാല് മാത്രമേ എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ നടപടിയെടുക്കൂ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സമരം കഴിഞ്ഞ ശേഷമേ മുന്‍കരുതല്‍ അധികമായോ എന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: