തിരുവനന്തപുരം : ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധസമരം കൊഴുപ്പിക്കാന്‍ ഒഴുകുന്നത് കോടികള്‍. സമരം ഏതുവിധേനയും വിജയിപ്പിക്കാന്‍ സിപിഎം പിരിച്ചെടുക്കുന്നത് കോടികള്‍. ആദ്യദിനം തന്നെ ഭക്ഷണത്തിന് ചെലവായത് അരക്കോടി രൂപയാണ്. എല്‍ഡിഎഫിന്റെ അവകാശവാദമനുസരിച്ച് കുറഞ്ഞത് അരലക്ഷം പേര് ഉപരോധസമരത്തില്‍ പങ്കെടുത്തുവെന്നാണ്. ഇവര്‍ക്ക് ഭക്ഷണത്തിനായി ഒരുക്കിയിരുന്നത് 16 ഭക്ഷണശാലകളാണ്. ഒരാള്‍ക്ക് മൂന്നുനേരം ഭക്ഷണത്തിനായി 100 രൂപ ചെലവഴിച്ചാല്‍ തന്നെ അരക്കോടി രൂപ ഇതിനായി വരും.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും ഇരുപതിനായിരത്തിലധികം പ്രവര്‍ത്തകരും മറ്റ് ജില്ലകളില്‍ നിന്ന് 35000ത്തോളം പ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. തിരുവനന്തപുരം, കൊല്ലം ജില്ലയൊഴികെ ഓരോ ജില്ലയിലെയും ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും രണ്ട് പേര് വീതമാണ് പങ്കെടുക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നും പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് 1500 രൂപ വീതം യാത്രാ ചെലവും കുടുംബങ്ങള്‍ക്ക് സമരകിറ്റും ബ്രാഞ്ച് കമ്മിറ്റികള്‍ നല്‍കുന്നുണ്ട്. ഇതിലൂടെ 30000 പേര്‍ക്ക് 4.5 കോടിയാണ് ചെലവ് വരിക. ഇത് അതാത് സ്ഥലങ്ങളിലെ ജനങ്ങളില്‍ നിന്നാണ് പിരിച്ചെടുക്കുന്നത്. സമരത്തിന് ആളെക്കൊണ്ട് വരാനെന്ന പേരില്‍ എല്ലാ സ്ഥലത്തും വ്യാപക പിരിവ് നടക്കുന്നുണ്ട്. വാടക വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നറിയിപ്പ് വന്നതോടെ പലര്‍ക്കും സഖാക്കന്മാര്ക്കായി സ്വന്തം വാഹനം വിട്ടുനല്‍കേണ്ടി വന്നു.
ഉപരോധ സമരത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വ്യവസായികളും പലചരക്കുകടക്കാരുമാണ്. അനിശ്ചിതകാല ഉപരോധത്തിനായുള്ള ഉല്‍പ്പന്ന ശേഖരമാണ് പല കടക്കാരെയും വലച്ചത്. 100 ചാക്ക് അരിവരെ ശേഖരിച്ചു നല്കിയ ബ്രാഞ്ച് കമ്മിറ്റികള്‍ തിരുവനന്തപുരത്തുണ്ട്. 18 ഏര്യാകമ്മിറ്റികളും 158 ലോക്കല്‍ കമ്മിറ്റികളും 2018 ബ്രാഞ്ച് കമ്മിറ്റികളുമാണ് സിപിഎമ്മിന് തിരുവനന്തപുരത്തുള്ളത്.
ചാലയിലും മറ്റും നടത്തുന്ന വ്യാപക പിരിവിനെതിരെ വ്യാപാരികള്‍ തന്നെ രംഗത്തെത്തി. ഒരു ഏര്യാകമ്മിറ്റി പാര്‍ട്ടിക്കു പിരിച്ചു നല്‍കേണ്ട തുക 55 ലക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുമാത്രം 10 കോടിയോളം രൂപ സിപിഎം ഇതിലൂടെ സമാഹരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെയും മറ്റു ജില്ലകളിലെയും ഏര്യാകമ്മിറ്റികളുടെ പിരിവിന് പുറമെ പാര്‍ട്ടി നേതൃത്വങ്ങള്‍ വന്‍കിട ബിസിനസ്സുകാരില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുന്നുണ്ട്. സരിത പൊതുജനങ്ങളില്‍ നിന്നും വെട്ടിച്ചെടുത്തത് ഏഴ് കോടി രൂപയാണെങ്കില്‍ എല്‍ഡിഎഫ് ഉപരോധസമരത്തിന്റെ മറവില്‍ 20 കോടിരൂപയെങ്കിലും ഒഴുകും.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: