തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസ് സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയൊക്കൊണ്ടുതന്നെ അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തട്ടപ്പിനെക്കുറിച്ച് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ചയോടെ കുറ്റപത്രം സമര്‍പ്പിക്കും.
അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതു വിധത്തിലുള്ള അന്വേഷണവുമാകാം. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ വിഷയങ്ങളും വ്യവസ്ഥകളും നിശ്ചയിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കും.
എന്തെങ്കിലും പരാതികളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണസമയത്ത് പ്രതിപക്ഷത്തിന് ഉന്നയിക്കാം. പൊലീസ് അന്വേഷണത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അതും ചൂണ്ടിക്കാണിക്കാം.
പ്രതിപക്ഷം ആ അവസരം പ്രയോജനപ്പെടുത്തണം. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറാകുമോ എന്ന് പ്രതിപക്ഷം വ്യക്തമാക്കണം. സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയാറായ സ്ഥിതിക്ക് പ്രതിപക്ഷം സമരം പിന്‍വലിക്കണം. താന്‍ രാജിവച്ചുകൊണ്ടുള്ള അന്വേഷണത്തിന് തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓണക്കാലത്തെ വിലക്കയറ്റം, കാലവര്‍ഷക്കെടുതി, ഓണാഘോഷം തുടങ്ങി സര്‍ക്കാരിനുമുന്നില്‍ നിരവധി വിഷയങ്ങള്‍ പരിഗണിക്കാനുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: