വാസ്തവത്തില്‍ നാമെല്ലാവരും ഒരുദിവസത്തില് പലതവണ ഈ മൂന്നവസ്ഥകളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അര്‍പ്പിച്ചുകൊണ്ട് കര്‍മ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും?നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാന്‍ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാല്‍ ഇതുരണ്ടുമല്ലാതെ സമയദൂരങ്ങള്‍ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും?നമുക്കുണ്ടാവും ഇതാണ് ഹനുമാന് പറയുന്ന മൂന്നാമത്തെ തത്വമസി?എന്നഅവസ്ഥ. അതുനീയാണ് എന്നറിവ്.
ഈ മൂന്നു തലങ്ങളില്‍ ഹനുമാന് പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തില്‍ ഇന്നുള്ള മൂന്നു ആത്മീയ ചിന്താസരണികളുമായി താരതമ്യപ്പെടുത്താം. ആദ്യത്തേത് ദ്വൈതം, ഭഗവാനും?ഭക്തനും വേറെവേറെ നില്ക്കുന്നതലത്തില് ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്. അവന്റെപ്രവര്ത്തനം?ഭക്തിയാല്‍ പ്രചോദിതമായ കര്‍മ്മയോഗത്തിന്റേതുമാവണം. തന്നെ?ഭജിക്കുന്ന?ഭൃത്യന്റെ കാര്യങ്ങള്‍ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. സെമിറ്റിക് മതങ്ങളുടെ കാഴ്ച്ചപ്പാടിങ്ങിനെയാണ്. പലപ്പോഴും ഈ ഒരുതലത്തില്‍ നിന്ന്മാറാന് പല?ഭക്തന്മാര്ക്കും സാധിക്കാറില്ല. ചില മതങ്ങളില്‍ ഈയൊരുചിന്തയില് നിന്നുമാറുന്നതു പോലും പാപമാണെന്നു പറയുന്നുണ്ട്.
രണ്ടാമത്തേത്?വിശിഷ്ടാദ്വൈതമാണ്. (വിശിഷ്ടാദ്വൈതം എന്ന പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. കാരണം രണ്ടുണ്ടെങ്കിലല്ലേ ഉപാധികളുണ്ടാവൂ. അദ്വൈതത്തിന് ഉപാധികള്‍ ഉണ്ടാവുക വയ്യ.) ഇതില്‍ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരുഭാഗം അല്ലെങ്കില്‍ പ്രതിഫലനമാണ്. ഇതിലും ദ്വൈതത്തിലെപ്പോലെ ഭക്തന് പരമ്പൊരുളില്‍ നിന്നുംവിഭിന്നനാണ്. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ് ഭക്തന്. രാജയോഗവും കര്‍മ്മയോഗവും ചേര്‍ന്ന ക്രിയായോഗമാര്‍ഗ്ഗം ഇതില്‍ നമുക്ക് ദര്‍ശിക്കാം.
എന്നാല്‍ മൂന്നാമതുപറയുന്ന?അദ്വൈതം? ‘രണ്ടില്ല’, എന്ന അവസ്ഥയാണ്. വേദാന്തികള്‍ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയില്‍ തത്വമസി എന്നബോര്ഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്. അവിടെ എല്ലാവരും അയ്യപ്പന്മാരാണല്ലോ!)ഹനുമാന് ഇത് കേവലം പുസ്തകജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ് ഹനുമാന് പറയുന്നത് ?”ഇതി മേ നിശ്ചിതാ മതി:”?എന്ന്. അവിടുന്നും ഞാനും തമ്മില്‍ ഭേദമേതുമില്ല എന്ന് ഹനുമാന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ് പരമ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെന്നുറപ്പിക്കുന്ന യോഗ വാസിഷ്ഠ പ്രോക്തമായ വിജ്ഞാനത്തിന്റെ നേരറിവാണ് ഹനുമാന് പറയുന്ന ഈആത്മഭാവം.
അങ്ങനെ ഹനുമാന്, ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നുപ്രധാന ചിന്തകളെ സമന്വയിപ്പിച്ചു കൊണ്ട് നമുക്കൊരുജ്ജ്വല മാര്‍ഗ്ഗദീപമായി നിലകൊള്ളുന്നു. പലര്‍ക്കും അദ്വൈതത്തിന്റെ പാതയിലേയ്ക്കു നേരേ പ്രവേശിക്കാന്‍ കഴിയുകയില്ല. ദ്വൈതപാതയില്‍ സേവനവും മറ്റും ചെയ്ത മനസ്സുറപ്പിച്ച് പടിപടിയായി മാത്രമേ അതുസാദ്ധ്യമാവൂ. അ ദ്വൈത സിദ്ധാന്തം വഴങ്ങുന്നവര്‍ക്കു പോലും ഈ മൂന്നു സിദ്ധാന്തങ്ങളും പ്രായോഗികതലത്തില്‍ ഒരുസമഗ്രമായ ആത്മീയതയായി (ഇന്റഗ്രേറ്റഡ് പ്രാക്ടീസ് ഓഫ് സ്പിരിച്വാലിറ്റി) അനുവര്‍ത്തിക്കാവുന്നതാണല്ലോ. അതാണ് ഹനുമാന് ദൃഢത യോടെ നമുക്ക് സുവ്യക്തമായി കാണിച്ചുതരുന്നത്.
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.
ഡോ. എ.പി. സുകുമാര്‍, വാന്‍കൂവര്‍, കാനഡ
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: