രാമന് അനേകായിരം രാക്ഷസന്മാരെയും രാണനെത്തന്നെയും നിഷ്പ്രയാസം യുദ്ധത്തില്‍ നിഗ്രഹിക്കാന്‍ കഴിവുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം വാനരന്മാര് മുതല്‍ അണ്മആറക്കണ്ണന് വരെയുള്ളവരുടെ സഹായം തേടി. അവര്‍ക്കും ഈശ്വരകാര്യത്തിനായി പ്രവര്‍ത്തിക്കാന്‍ അവസരം നല്കി. ഹനുമാന്റെയും സുഗ്രീവന്റെയും മറ്റും ഭക്തിയും സമര്‍പ്പണവും ലോകത്തിന് മാതൃകയാക്കാന്‍ ഇടയാക്കി. സമുദ്രം വറ്റിക്കാന്‍ കഴിവുണ്ടായിട്ടും മൂന്നു ദിവസത്തോളം വരുണനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷനാക്കാന്‍ രാമന് തുനിഞ്ഞു. അതിന് ഫലമുണ്ടാകാതെ വന്നപ്പോള്‍ മാത്രമാണ് പ്രളയാഗ്നി സമാനമായ കോപത്തെ അവിടുന്ന് വിളിച്ചുവരുത്തിയത്. കോപം എന്നും അദ്ദേഹത്തിന്റെ പൂര്‍ണ അധീനതിയിലായിരുന്നുവെന്ന് കൈകേയി വനവാസത്തിനയ്ക്കുന്ന വേളയില്‍ ശ്രീരാമചന്ദ്രന്റെ പെരുമാറ്റം തെളിയിക്കുന്നുണ്ട്. തനിക്ക് അവകാശപ്പെട്ട രാജ്യം നേടാവും ഭരിക്കാനും എല്ലാ കഴിവുമുണ്ടായിരിക്കെ അത് അന്യായമായി നിഷേധിച്ച കൈകേയിയോട് ഒരു പരുഷവാക്കുപോലും അവിടുന്ന് ഉച്ചരിച്ചിരുന്നില്ല. എന്നുതന്നെയല്ല, ഒരു കുറ്റവും ചെയ്യാത്ത തന്നെ വസവാസത്തിനയയ്ക്കുമ്പോഴും നമസ്കരിച്ചു ഇളയമ്മയുടെ ആശീര്‍വ്വാദം നേടുന്ന രാമനെ നമുക്ക് കാണാം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: