കഥകളിയിലൂടെ ആഗോളതലത്തില്‍ കേരളത്തിന്റെ യശസ്സ്ഉയര്ത്തിയ കഥകളിയാചാര്യനാണ് കൃഷ്ണന് നായര്‍. ചൊല്ലിയാട്ടത്തിലും ഇളകിയാട്ടത്തിലും ആംഗികവും സാത്വികവുമായ അഭിനയരീതിയും മനോധര്‍മവും മുദ്രകളുടെ വെടിപ്പും ധ്വന്യാത്മകതയും പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ വേഷങ്ങളുടെ പകര്‍ന്നാട്ടവും കൃഷ്ണന്‍നായരെ കഥകളിലോകത്ത് മറ്റോരു പകരക്കാരനില്ലാതാക്കി.
കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടില്‍ കാഞ്ഞിരക്കോട്ടു നാരായണന് നായരുടെയും മാധവിയുടെയും മകനായി 1914 മാര്‍ച്ച് 27 ന് കൃഷ്ണന് നായര്‍ ജനിച്ചു. എട്ടാം വയസ്സില്‍ വിദ്യഭ്യാസം ആരംഭിച്ചു. പതിമൂന്നാം വയസ്സില്‍ ഗുരു ചന്തുപ്പണിക്കരുടെ കയ്യില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളി അഭ്യസനം തുടങ്ങി. രണ്ട് കൊല്ലത്തിനുശേഷമായിരുന്നു കൃഷ്ണന് നായരുടെ അരങ്ങേറ്റം.
കല്യാണസൗഗന്ധികത്തിലെ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റ വേഷം. വാരണക്കോട്ട് മനയിലെ നാരായണന് കുഞ്ഞി എഴുന്നള്ളിയേടത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൃഷ്ണന്റെ വേഷം നിശ്ചയിച്ചത്. വാരണക്കോട്ടെ കളിയോഗം നിറുത്തിയതിനുശേഷം കൃഷ്ണന് നായര്‍ മയ്യഴിയില്‍ വാചാലി കൃഷ്ണന് ആരംഭിച്ച കളിയോഗത്തില്‍ ചേര്‍ന്നു. കാവുങ്കല്‍ ശങ്കരപ്പണിക്കര്‍ ആയിരുന്നു മേല്‍നോട്ടവും ആശാനും.
1108ല്‍ കൃഷ്ണന് നായര കലാമണ്ഡലത്തില്‍ എത്തിയ ശേഷമാണ് കൃഷ്ണന് നായര്‍ക്ക് ക്രമമായ ഒരു ശിക്ഷണം ലഭിച്ചത്.പതിനാല് കൊല്ലക്കാലത്തോളം അദ്ദേഹം കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. ശേഷം കൃഷ്ണന് നായരും ഭാര്യ കല്യാണിക്കുട്ടിയമ്മയും തിരുവനന്തപുരത്ത് ശ്രീചിത്രോദയ കലാലയത്തില്‍ 1941ല്‍ ചേര്‍ന്നു. 1990 ആഗസ്റ്റ് 15 ന് ആട്ടകഥാ ലോകത്തുനിന്നും വിടവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: