കൊച്ചി: സോളാര്‍ കേസില്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് മാധ്യമങ്ങളെ വിലക്കണമെന്ന എജിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
കേസ് അന്വേഷണ സംഘത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.കേസില്‍ അന്വേഷണ തലവനായ എഡിജിപി എ ഹേമചന്ദ്രന്റെ ചുമതലയെന്തെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പല ഉദ്യോഗസ്ഥരാണ്.
അന്വേഷണ മേല്‍നോട്ടമെന്നാല്‍ കര്‍ട്ടനു പിന്നില്‍ പ്രവര്ത്തിക്കലാണോയെന്നും കോടതി ചോദിച്ചു. ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: