കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് അമ്മയുമായി സംസാരിക്കാന്‍ കോടതി അനുവാദം നല്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ടെലിഫോണില്‍ സംസാരിക്കാനാണ് അനുമതി.
കുട്ടികളെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ അമ്മയുമായി സംസാരിക്കണമെന്നായിരുന്നു സരിതയുടെ ആവശ്യം. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്.
നേരത്തെ പെരുമ്പാവൂര്‍ സ്വദേശി സജാദില്‍ നിന്ന് പണം തട്ടിയ കേസില്‍ സരിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ മറ്റു കേസുകള്‍ നിലവില്‍ ഉണ്ടായിരുന്നതിനാല്‍ ജയില്‍ മോചനം സാധ്യമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: