ന്യൂദല്‍ഹി: ചരിത്രത്തില്‍ ഇല്ലാത്തവണ്ണം രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതോടെ രാജ്യാന്തര വിപണയില്‍ ഡോളറിന്റെ വില 62 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. യുഎസ് ഡോളറിന് ബാങ്കുകളിലും ഇറക്കുമതിക്കാര്ക്കിടയിലും ആവശ്യം വര്‍ധിച്ചതോടെയാണ് രൂപയുടെ മൂല്യം മുമ്പെങ്ങുമില്ലാത്തവിധം ഇടിഞ്ഞത്.
വിദേശ നാണയ വിനിമയ വിപണിയില്‍ 61.43 ഉണ്ടായിരുന്ന ഡോളര്‍ വില അല്പം ഉയര്‍ന്ന് 61.35 ല്‍ നിന്നിരുന്നു. എന്നാല്‍ ഡോളറിന്റെ ആവശ്യം വര്‍ധിച്ചതോടെ ഇത് 62 ല്‍ എത്തുകയായിരുന്നു. ഇന്നലെ രാവിലെ 10.45ന് രൂപയുടെ മൂല്യം 61.90 ആയിരുന്നു.
രാവിലത്തെ വിനിമയത്തില്‍ തന്നെ ഒരു ഡോളറിന് രൂപയുടെ മൂല്യം 61.32നും 62നും ഇടയ്ക്കായിരുന്നു നിരക്ക്.
രൂപയുടെ മൂല്യം ഇടിഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിന് ബിജെപിയുടെ രൂക്ഷമായ കുറ്റപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന് രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ കഴിയുന്നില്ലെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി. രാജ്യം ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ മൊത്ത വിപണിയില്‍ വിലക്കയറ്റം വര്‍ധിച്ചു. രൂപയാകട്ടെ ഡോളറുമായുള്ള വിനിമയത്തില്‍ 62ലെത്തി. ശരിയായ ഭരണത്തിന്റെ അഭാവം മൂലം ധനകാര്യസ്ഥിതി തകര്‍ന്ന് സ്തംഭിച്ചിരിക്കുകയാണ്. മോദിപ്പേടി പിടിപെട്ടിരിക്കുന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് എങ്ങനെ ഈ സാഹചര്യം മറികടക്കണമെന്നു പോലും അറിയില്ലെന്ന് അവര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: