ദൈവം ഈ പ്രകൃതിലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് നിര്മ്മലാത്മാവിലെ നിര്മ്മലജ്ഞാനങ്ങളെക്കൊണ്ട് മാത്രമാകുന്നു. അതുകൊണ്ടത്രേ അവസാനത്തില്‍ ആ നിര്മ്മലാത്മാവിന്റെ അവതാരകാലങ്ങളില്, തന്നില്‍ ഒരു നിര്‍മ്മലതയും നിര്‍മ്മല ജ്ഞാനവും സ്ഥിതി ചെയ്യുന്നതുകൊണ്ട്, മനുഷ്യലോകത്തിന് ആ നിര്‍മ്മലതയും നിര്‍മ്മമ ജ്ഞാനവും പ്രദാനം ചെയ്തുകൊണ്ട്, അവരിലും ഈ നിര്‍മ്മല ഹൃദയവും നിര്‍മ്മല ജ്ഞാനവും അവതരിപ്പിക്കുന്നു. തന്മൂലമത്രേ താനും തന്റെ പരമ്പരയും ഈ ലോകത്തെ മഹിമ സര്‍വ്വവും ഒരു സ്വപ്നം പോലെ മറന്ന്, ശരീരത്തില്ത്തന്നെയും ഇരുന്നാലും ശരീരംവിട്ട നില തന്നെ അവര്‍ അനുഭവമാക്കിക്കഴിയുന്നത്. അറിവില്ലാത്തവര്‍ ഈ മഹത്തായ മോക്ഷപ്രാപ്തിയെ അഗണ്യമാക്കി അലക്ഷ്യ ജീവിതം ചെയ്തു നശിപ്പിക്കുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: