തിരുവനന്തപുരം: വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള എഫ്സിആര്‍എ അക്കൗണ്ടിലൂടെ നടന്നത് രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തികതട്ടിപ്പാണെന്ന് തെളിയുന്നു. പതിനായിരത്തിലധികം അക്കൗണ്ടുകളിലൂടെ കോണിക്കണക്കിന് വിദേശപണമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. എഫ്സിആര്‍എ അക്കൗണ്ടുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത കേസുകളിലെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 5000 അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര ആദായനികുതിവകുപ്പിലെ ഉന്നതരും കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്ട്ടിയുമെല്ലാം ഈ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ ചിത്രമാണ് പുറത്താകുന്നത്. മതംമാറ്റത്തിനും അതിര്‍ത്തിയിലെ ഭീകരവാദ-തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ട്.
പെന്തക്കോസ്ത് സംഘടനയായ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ വിദേശസംഭാവനകള്‍ സംബന്ധിച്ച അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ തെളിവുകള്‍ ലഭിച്ചത്. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് സിബിഐ അന്വേഷിച്ചത്. വ്യാജരജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ്(എസ്എഎജി) നിരവധി ബിനാമിപേരുകളില്‍ 15 ഓളം എഫ്സിആര്‍എ അക്കൗണ്ടുകള്‍ കരസ്ഥമാക്കിയതായി കണ്ടെത്തി. അതീവ ജാഗ്രതാപട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയമായിട്ടുപോലും ആഭ്യന്തരമന്ത്രാലയം നിയമം ലംഘിക്കുന്നതിന് സംഘടനയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരം ഒരു സംഘടനയ്ക്ക് ഒരു എഫ്സിആര്‍എ അക്കൗണ്ട് മാത്രമാണ് അനുവദിക്കാനാകുന്നത്. 2701/51-52 ആണ് അസംബ്ലീസ് ഓഫ് ഗോഡിന്റെ രജിസ്ട്രേഷന് നമ്പരായി ചൂണ്ടിക്കാട്ടുന്നത്. ബോംബെയിലെ ബുഹറാനില് കമ്പനീസ് ആക്ട് പ്രകാരമാണ് സംഘടനരജിസ്റ്റര് ചെയ്തതെന്നാണ് അവകാശവാദം. രേഖകളില്‍ ഈരജിസ്റ്റര്നമ്പര്മഹാരാഷ്ട്രയിലെ സുധാഫാര്മസ്യൂ ട്ടിക്കല്സ് കമ്പനിയുടെതാണ്.
ഇതുപയോഗിച്ചാണ് 15 ഓളം എഫ്സിആര്‍എ അക്കൗണ്ടുകള്‍ സ്വന്തമാക്കിയത്. ഇതിന് ആഭ്യന്തരമന്ത്രാലയവും ആദായനികുതിവകുപ്പും കൂട്ടുനില്‍ക്കുന്നു. ഒരു സംഘടനയ്ക്ക് എഫ്സിആര്‍എ അക്കൗണ്ടുകള്‍ ലഭിക്കുന്നതിന് നിരവധി അന്വേഷണങ്ങളും പരിശോധനകളുമാണുള്ളത്. ഇതെല്ലാം കേന്ദ്രആഭ്യന്ത്രമന്ത്രാലയത്തിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് നടത്തുന്നത്. ആഭ്യന്ത്രമന്ത്രാലയത്തെ ഇതിന് സഹായിക്കുന്നത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആണ്. ഇന്റലിജന്‍സ് ബ്യൂറോയുടെ സൂക്ഷ്മ നിരീക്ഷണമുണ്ടായിട്ടുപോലും വ്യാജ രജിസ്ട്രേഷന് നമ്പരില്‍ (2701/51-52) എങ്ങനെ എഫ്സിആര്‍എ അക്കൗണ്ട് കരസ്ഥമാക്കിയെന്നതാണ് ദുരൂഹം.
ഇതേ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് ബിനാമി സംഘടനകളുണ്ടാക്കിയാണ് മറ്റ് എഫ്സിആര്‍എ അക്കൗണ്ടുകള്‍ സംഘടന കരസ്ഥമാക്കിയത്. അസംബ്ലീസ് ഓഫ് ഗോഡ് കരസ്ഥമാക്കിയ എഫ്സിആര്‍എ അക്കൗണ്ടുകളില്‍ ആദായനികുതിവകുപ്പ് പരിശോധിക്കാത്ത എഫ്സിആര്‍എ അക്കൗണ്ടുകളുമുണ്ട്. പുനലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ബെഥേല്ബൈബിള് കോളേജാണ് അതിലൊന്ന്. (052930017). തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന എ.ജി. ഇന്സ്ട്രിയല് സ്കൂളിന്റെ ആദായനികുതിവകുപ്പ് പരിശോധിക്കാത്ത (076030006) അക്കൗണ്ടില്‍ ലഭിച്ചത് കോടികളാണ്.
2701/51-52 രജിസ്ട്രേഷന് നമ്പര്‍പ്രകാരം എഫ്സിആര്‍എ (094420333) ലഭിച്ച മറ്റൊരു ബിനാമി സംഘടനയാണ് ബാംഗ്ലൂരിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ്ഗോഡ്. സൗത്ത് ഇന്ത്യ അംബ്ലീസ് ഓഫ് ഗോഡ് നിയമം ലംഘിച്ച് നേടിയെടുത്ത മറ്റൊരു എഫ്സിആര്‍എ നമ്പരാണ് 076030020. തമിഴ്നാട്ടിലെ മധുര കേന്ദ്രമാക്കിയുള്ള തമിഴ്നാട് കൗണ്‍സില്‍ ഓഫ് അസംബ്ലീസ് ഓഫ് ഗോഡിന്റെ അഡ്രസ്സാണ് ഇതിനായി നല്‍കിയിട്ടുള്ളത്. പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജന്നാര് ബോയ്സ് ഹോമിന്റെ പേരിലും പഴയ രജിസ്ട്രേഷന് നമ്പറിന്റെ പിന്‍ബലത്തില്‍ എഫ്സിആര്‍എ (083930011) കേരളത്തില്‍ അസംബ്ലീസ് ഓഫ് ഗോഡിന്റെ ബിനാമി സംഘടനകളായി പ്രവര്‍ത്തിക്കുന്നത് പുനലൂര്‍ ആസ്ഥാനമായുള്ള മലയാളംഡിസ്ട്രിക് കൗ ണ്‍സിലും (052910042) മലബാര്‍ ഡിസ്ട്രിക് കൗണ്‍സിലുമാണ്. ഈ സംഘനടകളുടെ തലപ്പത്തുള്ളവര്‍ എല്ലാം ഒരേ ആള്ക്കാര് തന്നെ. സതേണ്ഡിസ്ട്രിക് കൗ ണ്‍സില്‍, കന്യാകുമാരി (07589 0052), തിരുനെല്‍വേലി എസ്ഐഎജി (076030014), മഹാരാഷ്ട്ര ഡിസ്ട്രിക് കൗണ്‍സില്‍, (083 780179), മധുര എജി തിഴ്നാട് ബൈബിള്‍കോളേജ് എന്നിവയൊക്കെ ഈ സംഘടനയുടെ എഫ്സിആര്‍എ അക്കൗണ്ടകളാണ്. കല്‍ക്കരി, ടുജി സ്പെക്ടം അഴിമതികളെ നിസാരവത്കരിക്കുന്ന അഴിമതിയാണ് എഫ്സിആര്‍എ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്. ഒരുതരത്തിലുള്ള സാമ്പത്തിക ഭീകരവാദമായിട്ടാണ് ഇതിനെ സിബിഐ വിശേഷിപ്പിക്കുന്നത്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: