കൊയിലാണ്ടി: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളായ സരിത എസ് നായരെയും ബിജുരാധാകൃഷ്ണനെയും കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. എലത്തൂര്‍ മൊകവൂര്‍ സ്വദേശി വില്‍സന്റ് സൈമണ്‍ന്റെ പരാതിപ്രകാരം എലത്തൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ഇരുവരെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്.
ലക്ഷ്മിനായരെന്നും ആര്. ബിനുനായരെന്നും പറഞ്ഞ് തൃശൂരും പാലക്കാട്ടെയും സോളാര്‍ ഏജന്‍സി നല്‍കാമെന്ന് പറഞ്ഞ് 12 ലക്ഷത്തോളം രൂപ സാമുവലില്‍ നിന്ന് തട്ടിയെടുത്തു എന്നാണ് കേസ്.
ഏജന്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാതെ വണ്ടി ചെക്ക് നല്‍കുകയായിരുന്നു. ശനിയാഴ്ച രാരിലെ 11 ഓടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജയ്സന് പി. അബ്രഹാമിന്റെയും വടകര ഡിവൈഎസ്പി ജോസി ചെറിയാന്റെയും നേതൃത്വത്തിലായിരുന്നു കോടതിയില്‍ ഹാജരാക്കിയത്.
വ്യാജരേഖയും ആള്‍മാറാട്ടവും നടത്തി തട്ടിപ്പ് നടത്തിയ ഇരുവരെയും ഇത് തെളിയിക്കാന്‍ കൈയ്യക്ഷരവും ഒപ്പും ശേഖരിക്കണമെന്നും അതിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണരവും പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ കൈയക്ഷരം കോടതി മുറിക്കുള്ളില്‍ വച്ച് തന്നെ എഴുതിയാല്‍ മതിയെന്ന് മജിസ്ട്രേട്ട് പി. പ്രദീപ് അറിയിച്ചു. തുടര്‍ന്ന് തന്റെ ആദ്യഭാര്യ രശ്മിയുടെ വധവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും ബന്ധുക്കളെയും സുഹൃത്തുകളെയും കാണണമെന്നും കൊട്ടാരക്കര ജയിലുള്ള തന്റെ മൂന്ന് ജോഡി ഡ്രസുകള്‍ എത്തിച്ചു തരണമെന്നും ബിജു ആവശ്യപ്പെട്ടു.
തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. തുടര്‍ന്ന് താമരശേരിലെത്തിച്ച ശേഷം ഇരുവരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയശേഷം വീണ്ടും വൈകുന്നേരം അഞ്ചോടെ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ബിജു എഴുതി കൊടുത്ത പരാതി നടപടി ബന്ധപ്പെട്ട കോടതിയിലേക്ക് അറിയിക്കുമെന്ന് മജിസ്ട്രേട്ട് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും റിമാന്‍ഡ് ചെയ്തു. സരിതയെ ജില്ലാ വനിതാ ജയിലേക്കും ബിജുരാധാകൃഷ്ണനെ ജില്ലാ ജയിലിലേക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: