ബംഗളൂരു: ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റ് കളിക്കുകയാണെങ്കിലും ബാലപാഠങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. ഇത് ടെസ്റ്റ് ക്രിക്കറ്റില്‍ പ്രധാനമാണ്. ഏകദിനത്തിലും ട്വന്റി20യിലും ചിലപ്പോള്‍ ബാധകമാകില്ല.
ട്വന്റി20 മത്സരങ്ങളില്‍ മൂന്ന് പന്തില്‍ ഒരു താരത്തിന് ഹീറോയാകാമെന്നും സച്ചിന് പറഞ്ഞു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബില ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്. ചടങ്ങില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുബ്ലെ തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങളും പങ്കെടുത്തിരുന്നു.
പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും ഇതോടൊപ്പം പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പലവര്ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വരുന്നുണ്ട്. അത് ദോഷം ചെയ്യുമെന്നും കളിക്കാര്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും അവരെ തഴയരുതെന്നും പകരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഉണ്ടോയെന്ന് കൂടി പരിശോധിക്കണമെന്നും സച്ചിന് പറഞ്ഞു.
അതേസമയം ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റായാലും താരങ്ങള്‍ക്ക് അതിനോട് പൊരുത്തപ്പെടാനാകണമെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. കളിക്കാര്‍ സ്വതസിദ്ധമായ ശൈലി വളര്‍ത്തിയെടുക്കണമെന്നും മറ്റുള്ളവരുടെ ശൈലി തേപടി പകര്‍ത്താന്‍ ശ്രമിക്കരുതെന്നും ദ്രാവിഡ് പറഞ്ഞു. ക്രിസ് ഗെയ്ല്, എബി ഡിവില്യേഴ്സ്, മൈക്ക് ഹസി തുടങ്ങിയ താരങ്ങള്‍ ട്വിന്റി20യിലും ടെസ്റ്റിലും ഒരുപോലെ മികവ് പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: