മോസ്കോ: ജമൈക്കന്‍ താരങ്ങളായ യു.എസ്.എീന്‍ ബോള്‍ട്ടും ഷെല്ലി ആന്‍ ഫ്രേസറും ട്രിപ്പിള്‍ നേടുന്നതുകണ്ട് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീണു. നേരത്തെ സ്പ്രിന്റ് ഇനങ്ങളായ 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടി മീറ്റിന്റെ താരങ്ങളായി മാറിയ ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ടും വനിതാവിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസറും 4ഃ100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടിയാണ് ട്രിപ്പിള്‍ തികച്ചത്.
പുരുഷ വിഭാഗത്തില്‍ 37.36 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തോടെ ജമൈക്കന്‍ ടീം സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. ആദ്യ ലാപ്പില്‍ നെസ്റ്റ കാര്‍ട്ടറും രണ്ടും മൂന്നും ലാപ്പുകളില്‍ കെമര്‍ ബെയ്ലിയും ആഷ്മെയ്ഡും നടത്തിയ കുതിപ്പിന് കരുത്തായി അവസാന ലാപ്പില്‍ യു.എസ്.എീന്‍ ബോള്‍ട്ട് കൊടുങ്കാറ്റാവുകയും ചെയ്തതോടെയാണ് ജമൈക്ക അമേരിക്കയുടെ ശക്തമായ വെല്ലുവിളി മറികടന്ന് സ്വര്‍ണ്ണം പിടിച്ചടക്കിയത്. 37.66 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജസ്റ്റിന് ഗാറ്റ്ലിന്റെ അമേരിക്ക വെള്ളിയും 37.80 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഡ്വെയ്ന്‍ ചേംബേഴ്സിന്റെ ബ്രിട്ടന് വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ മീറ്റിലെ ഏറ്റവും വേഗതയേറിയ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ ആങ്കര്‍ ലാപ്പില്‍ കുതിച്ചപ്പോള്‍ പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് പിറന്നു. 41.29 സെക്കന്റില്‍ പറന്നെത്തിയാണ് കാരി റസ്സലും കെറോണ്‍ സ്റ്റ്യുവര്‍ട്ടും ഷില്ലോണി കാല്വര്ട്ടും ആന്‍ ഫ്രേസറും ഉള്‍പ്പെട്ട ജമൈക്കന്‍ ടീം സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. കരുത്തരായ അമേരിക്കയെ വെങ്കല മെഡലിലേക്ക് പിന്തള്ളി ഫ്രാന്‍സ് 42.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി.
പുരുഷന്മാരുടെ 1500 മീറ്ററില്‍ കെനിയയുടെ നിലവിലെ ലോകചാമ്പ്യന് ആസ്ബല്‍ കിപ്റോപ് സ്വര്‍ണ്ണം നിലനിര്‍ത്തി. മൂന്ന് മിനിറ്റ് 36.28 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ആഫ്രിക്കന്‍ കരുത്തുമായെത്തിയ കിപ്റോപ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. അമേരിക്കയുടെ മാത്യു സെന്ട്രോവിക്ക് വെള്ളിയും ദക്ഷിണാഫ്രിക്കയുടെ ജോണ്‍ ക്രോണ്ജെ വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ ഈ വര്‍ഷത്ത ഏറ്റവും മികച്ച ദൂരം താണ്ടി ഫ്രാന്‍സിന്റെ ടെഡ്ഡി തമാഗോ സ്വര്‍ണ്ണം പിടിച്ചെടുത്തു. 18.04 മീറ്ററാണ് ടെഡ്ഡി താണ്ടിയ ദൂരം. ട്രിപ്പിള്‍ ജമ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ പ്രകടനമാണിത്. ക്യൂബയുടെ പെഡ്രോ പാബ്ലോ പിക്കാര്‍ഡോ വെള്ളിയും അമേരിക്കയുടെ വില്‍ ക്ലേ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 800 മീറ്ററില്‍ കെനിയയുടെ യൂനിസ് ജെക്കോഷ് തന്റെ ഏറ്റവും മികച്ച സമയമായ 1:57.38 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. റഷ്യയുടെ മരിയ സവനോവ 1:57.80 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും അമേരിക്കയുടെ ബ്രന്‍ഡ മാര്‍ട്ടിനസ് (1:57.91 സെക്കന്റ്) വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ജര്‍മ്മനിയുടെ ക്രിസ്റ്റീന ഒബര്ഗോള് സീസണിലെ മികച്ച പ്രകടനത്തോടെ 69.05 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണ്ണം നേടിയത്. ആസ്ട്രേലിയയുടെ കിംബര്‍ലി മിക്കിള് വെള്ളിയും റഷ്യയുടെ മരിയ അബക്കുമോവ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: