ന്യൂദല്‍ഹി: പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്ന ഹമീദ് ഗുളുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറസ്റ്റിലായ ലഷ്കര്‍ ഇ തൊയ്ബ കൊടും ഭീകരന് അബ്ദുള്‍ കരിം തുണ്ട. ചോദ്യം ചെയ്യലിനിടെയാണ് തുണ്ട മുന്‍ ഐഎസ്ഐ തലവനുമായുണ്ടായിരുന്ന അടുത്ത ബന്ധം വെളിപ്പെടുത്തിയത്. ഐഎസ്ഐയുടെ സഹായിയും ഭീകരനുമായ ദാവൂദ് ഇബ്രാഹുമായുള്ള ബന്ധം വെളിപ്പെടുത്തിയ തുണ്ട, ദാവൂദ് ഇപ്പോഴും കറാച്ചിയില്തന്നെ സുരക്ഷിതനായുണ്ടെന്നും വെളിപ്പെടുത്തിയ തുണ്ട ചോദ്യം ചെയ്യലില്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നവയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് വെള്ളിയാഴ്ചയാണ് തുണ്ടയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.
1995-ലാണ് തുണ്ട ആദ്യമായി ഐഎസ്ഐ തലവനായിരുന്ന ഗുളിനെ കാണുന്നത്. അതുമുതല്‍ സ്ഥിരം സമ്പര്‍ക്കത്തിലായിരുന്നു. 1987 മുതല്‍ 1989 വരെ ഗുള്‍ ഐഎസ്ഐ തലവനായിരുന്നു.
ഇന്ത്യയിലേക്കു വന്‍ തോതില്‍ വ്യാജ നോട്ടുകള്‍ എത്തിച്ചു വിതരണം ചെയ്യുന്ന വന്‍ ശൃംഖല ഐഎസ്ഐ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് തുണ്ട വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന് സൈനിക മേജര്‍മാരാണ് ഈ വ്യാജനോട്ടുകളുടെ വിതരണ ചുമതല വഹിച്ചിരുന്നതെന്നും തുണ്ട പറയുന്നു. മേജര്‍ തയ്യാബ്, മേജര്‍ അല്‍ത്താഫ് എന്നിവരാണ് അതിന്റെ ചുമതലക്കാര്‍. ദാവൂദിന്റെ നെറ്റ്വര്ക്കിലാണ് വിതരണം നടക്കുന്നത്.
തുണ്ട ദാവൂദിനെ ആദ്യം കാണുന്നത് 2010-ലാണ്. ദാവൂദ് ഇപ്പോഴും കറാച്ചിയിലുണ്ടെന്നും ഐഎസ്ഐ അയാളെ നിരീക്ഷിച്ചും സംരക്ഷിച്ചും വരികയാണെന്നും തുണ്ട പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: