കോട്ടയം: ഫ്രഞ്ച് സംസ്കാരത്തില്‍ നിന്നും ഭാരതീയ നൃത്തകലയില്‍ ആകൃഷ്ടയായി കേരളത്തില്‍ കൂടുകൂട്ടിയ നര്‍ത്തകി പാരീസ് ലക്ഷ്മിയുടെ ജീവിത കഥയ്ക്ക് ദൃശ്യഭാഷ്യം. പ്രസ്ക്ലബ് ജേണലിസം ഇന്സ്്റ്റിയൂട്ട് വിദ്യാര്‍ത്ഥികളാണ്് പാരീസ് ലക്ഷ്മിയുടെ കലാജീവിതം ഇതള്‍ വിടര്‍ത്തുന്ന ഡോക്യൂമെന്ററി നിര്‍മിച്ചത്. ഫ്രാന്‍സില്‍ ജനിച്ച പാരീസ് ലക്ഷ്മി ഭാരതീയ നൃത്ത കലാരൂപങ്ങള്‍ പഠിക്കുന്നതിനായാണ് കേരളത്തിലെത്തിയത്. കലയോടുളള അഭിനിവേശം കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിനെ ജീവിത പങ്കാളിയാക്കി. ഇരുവരും ചേര്‍ന്ന് സംഗമം എന്ന പേരില്‍ നൃത്ത കലാരൂപത്തിന് തന്നെ ജന്മം നല്കി. കഥകളിയും ഭാരതീയ നൃത്തവും സമ്മേളിക്കുന്ന ഈ കലാരൂപം വിദേശത്തും കേരളത്തിലെ വിവിധ വേദികളിലും ഏറെ പ്രശംസ നേടിയെടുത്തു. ഇപ്പോള്‍ വൈക്കത്ത് വടക്കേ നടയില്‍ നൃത്ത കലാലയത്തിന് നേതൃത്വം നല്കി താമസിക്കുകയാണ് ഇരുവരും.
കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കേരള സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാലുമാത്യു, കോഴ്സ് ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പാരീസ് ലക്ഷ്മി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: