ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷം നടത്തിയ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവച്ചു.
ആന്ധ്രാ വിഭജനത്തിനെതിരെയും കല്‍ക്കരി ഖനി ഇടപാടില്‍ ഫയലുകള്‍ കാണാതായെന്ന റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം.
കല്‍ക്കരി ഇടപാടിലെ നാല്പതോളം ഫയലുകള്‍ കാണാതായതില്‍ പ്രധാനമന്ത്രി സഭയില്‍ വിശദീകരണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കൂടാതെ വിലക്കയറ്റവും പ്രതിപക്ഷ ബഹളത്തിന് കാരണമായി. വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത്കക്ഷികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
സിപിഎമ്മില്‍ നിന്നും പി.കരുണാകരനാണ് നോട്ടീസ് നല്‍കിയത്. ഇടയ്ക്ക് 12 മണിക്ക് പാര്‍ലമെന്റ് വീണ്ടും ചേര്‍ന്നുവെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: