കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ രണ്ടാം പ്രതി കനകരാജിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറയ്ക്കുകയും മൂന്നാം പ്രതിയെ വെറുതെ വിട്ട കീഴ്്ക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു.
മൂന്നാം പ്രതി മണികണ്ഠനം പാലക്കാട് അഡീഷണല്‍ ജില്ല സെക്ഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തത്.
പാലക്കാട് അഡീഷണല്‍ സെക്ഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്ട് കോടതി ജഡ്ജി പി കെ ഹനീഫയായിരുന്നു കനകരാജനെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ ഒന്നാം പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: