ആര്.സുനില്‍കുമാര്‍
ഈരാറ്റുപേട്ട: സാധാരണ ജനങ്ങള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ട 10, 20, 50 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ലഭിക്കാത്തുമൂലം ജനങ്ങള്‍ ദുരിതത്തില്‍. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍, സ്കൂളുകളില്‍നിന്നുള്ള അഡ്മിഷന് സര്‍ട്ടിക്കറ്റുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട കുറഞ്ഞ വിലയുള്ള പത്രങ്ങളാണ് ലഭിക്കാത്തത്. ട്രഷറി ഓഫീസുകളില്‍ നിന്ന് വെണ്ടര്‍ ലൈസന്‍സികള്‍ വാങ്ങിയാണ് മുദ്രപ്പത്രങ്ങള്‍ വില്പന നടത്തുന്നത്.
20,000 രൂപയ്ക്കു മുകളിലുള്ള മുദ്രപ്പത്രങ്ങള്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ട്രഷറികളില്ന നിന്ന് നേരിട്ട് വാങ്ങാന്‍ കഴിയുകയുള്ളൂ., കുറഞ്ഞ വിലയുള്ള പത്രങ്ങള്‍ സ്റ്റോക്ക് ഉണ്ടെങ്കിലും വിതരണം ചെയ്യാന്‍ വെണ്ടര്‍മാര്‍ക്ക് താത്പര്യമില്ല. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ട്രഷറികളില്‍ നിന്നും വീണ്ടും വാങ്ങി വിതരണം ചെയ്യണമെന്നാണ് നിയമം. വെണ്ടര്‍മാര്‍ ആധാരം എഴുത്ത് ഓഫീസുകളില്‍ തന്നെയാണ് പത്രവില്പനയും നടത്തുന്നത്. മുദ്രപ്പത്രങ്ങളുടെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ വെണ്ടര്‍ ലൈസന്‍സിയുടെ പേര് വിവരങ്ങള്‍ തുടങ്ങിയവ പ്രത്യേക ബോര്‍ഡില്‍ ഓഫീസിനു വെളിയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം.എന്നാല്‍ സംസ്ഥാനത്തെ ഒരു വെണ്ടര്‍ പോലും ഇത്തരത്തില്‍ ബോര്ഡുകള്പ്രദര്ശിപ്പിക്കുന്നല്ലത്രേ.
ഓരോ ട്രഷറികളുടെയും പരിധിക്കുള്ളില്‍ നാലോ അഞ്ചോ വെണ്ടര്‍മാര്‍ മാത്രമാണുള്ളത്. ഈരാറ്റുപേട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ടോളം വെണ്ടര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും മുദ്രപ്പത്രം ലഭിക്കാത്ത രക്ഷിതാക്കള്‍ അവസാനത്തെ ആശ്രയമായി സബ് ട്രഷറി ഓഫീസറെ സമീപിച്ചപ്പോള്‍ പാലാ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങളില്‍ ചെന്നാല്‍ ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് രക്ഷീതാക്കള്‍ പറയുന്നു. വെണ്ടര്‍മാരെ നിയന്ത്രിക്കാനും നിലയ്ക്കുനിര്‍ത്താനും അധികാരമുള്ള ട്രഷറി ഓഫീസര്‍മാര്‍ ഇത്തരം സമീപനമെടുക്കുന്നതില്‍ പോലും ദുരൂ5ഹതയുണ്ട്. ക്രയവിക്രയങ്ങളിലെ വെള്ളാനകളായ ആധാരം എഴുത്തുകാര്‍ വസ്തു കച്ചവടങ്ങളില്‍ നടത്തുന്ന ക്രമക്കേടുകളും അഴിമതികളും ദുരിതമായിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാരെ ചതിക്കുന്ന ഇത്തരം സമീപനങ്ങളും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: