കൊല്ലം: കൊട്ടാരക്കര വാളകത്തെ ആര്.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആര്. ബാലകൃഷ്ണ പിള്ളയ്ക്കും മകന് ഗണേശ് കുമാര്‍ എം.എല്‍.എയ്ക്കും സി.ബി.ഐ നോട്ടീസ് നല്‍കും.
മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പിഎ പ്രദീപുള്പ്പടെ ഇതുവരെ 50 പേരെ സിബിഐ ചോദ്യം ചെയ്തു. സംഭവത്തില്‍ പ്രദീപിനെ കൂടാതെ അഞ്ചല്‍ സ്വദേശി ജോബ്, വാളകം സ്കൂളിലെ അദ്ധ്യാപകരായ ടി.പി.കുഞ്ഞുമോന്, വിവേകാനന്ദന്, വേണുക്കുട്ടന്‍, കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യന് ശ്രീകുമാര്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിദേയരാക്കാന് സിബിഐ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കാറിടിച്ച് അപകടം സംഭവിച്ചുവെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
കാര്‍ അപകടം ഉണ്ടായാലും മലദ്വാരത്തില്‍ മുറിവുണ്ടാകിലെന്ന് സിബിഐ പറഞ്ഞു. ഇതാണ് ഇത്തരത്തിലൊരു അന്വേഷണത്തിലേക്ക് സിബിഐയെ എത്തിച്ചത്. 60 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഇടിച്ചാല്‍ പരുക്ക് ഈ വിധത്തില്‍ ആയിരിക്കില്ലെന്നും സിബിഐ കണ്ടെത്തി. കേസില്‍ വീണ്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചിരുന്നു. 2011 സെപ്തംബര്‍ 27ന് രാത്രിയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള മാനേജരായ സ്കൂളിലെ അധ്യാപകന് അപകടമുണ്ടായത്.
വാളകം സംഭവത്തില്‍ പിള്ളയുടെയും ഗണേശിന്റെയും മൊഴിയെടുക്കും
കൊല്ലം: കൊട്ടാരക്കര വാളകത്തെ ആര്.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ആര്. ബാലകൃഷ്ണ പിള്ളയ്ക്കും മകന് ഗണേശ് കുമാര്‍ എം.എല്‍.എയ്ക്കും സി.ബി.ഐ നോട്ടീസ് നല്‍കും. മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പിഎ പ്രദീപുള്പ്പടെ ഇതുവരെ 50 പേരെ സിബിഐ ചോദ്യം ചെയ്തു. സംഭവത്തില്‍ പ്രദീപിനെ കൂടാതെ അഞ്ചല്‍ സ്വദേശി ജോബ്, വാളകം സ്കൂളിലെ അദ്ധ്യാപകരായ ടി.പി.കുഞ്ഞുമോന്, വിവേകാനന്ദന്, വേണുക്കുട്ടന്‍, കടയ്ക്കല്‍ സ്വദേശിയായ ജ്യോത്സ്യന് ശ്രീകുമാര്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിദേയരാക്കാന് സിബിഐ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കാറിടിച്ച് അപകടം സംഭവിച്ചുവെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കാര്‍ അപകടം ഉണ്ടായാലും മലദ്വാരത്തില്‍ മുറിവുണ്ടാകിലെന്ന് സിബിഐ പറഞ്ഞു. ഇതാണ് ഇത്തരത്തിലൊരു അന്വേഷണത്തിലേക്ക് സിബിഐയെ എത്തിച്ചത്. 60 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഇടിച്ചാല്‍ പരുക്ക് ഈ വിധത്തില്‍ ആയിരിക്കില്ലെന്നും സിബിഐ കണ്ടെത്തി. കേസില്‍ വീണ്ടും ഫോറന്‍സിക് പരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചിരുന്നു. 2011 സെപ്തംബര്‍ 27ന് രാത്രിയാണ് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണ പിള്ള മാനേജരായ സ്കൂളിലെ അധ്യാപകന് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: