കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം ജല അതോറിറ്റിയാണെന്ന് പൊതുമരാമത്ത് വകുപ്പ്. പൈപ്പിടാന്‍ വേണ്ടി ജല അതോറിറ്റി കുഴികള്‍ എടുക്കുന്നത് കൊണ്ടാണ് റോഡുകള്‍ തകരുന്നതെന്ന് കാട്ടി ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലം നല്കി.
ജല അതോറിറ്റിയുടെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും കനത്ത മഴയുമാണ് അറ്റകുറ്റപണികള്‍ക്ക് തടസമാകുന്നത്. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി വിവിധ ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളിലാണ് സത്യവാങ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: