പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ 21 പേജുള്ള മൊഴിയാണ് നല്‍കിയതെന്ന് വ്യക്തമായി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്കിയ മറുപടിയില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഉന്നതരുടെ പേരുകള്‍ സരിത പറയുമെന്ന് ഉറപ്പായതോടെയാണ് പത്തനംതിട്ട ജയിലില്‍ നിന്നും നാടകീയമായ രീതിയില്‍ ആട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കഴിഞ്ഞമാസം മാറ്റിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എറണാകുളം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പത്തനംതിട്ട ജയിലില്‍ സരിത ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അഭിഭാഷകനായ ഫെനി രാധാകൃഷ്ണന് 21 പേജ് വരുന്ന മൊഴിപ്പകര്‍പ്പ് കൈമാറിയത്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സരിതയുടെ മൊഴിയിലുണ്ടെന്ന് അഭിഭാഷകന് ഫെനിയും വെളിപ്പെടുത്തിയിരുന്നു. ഇത് പറഞ്ഞില്ലായിരുന്നുവെങ്കില്‍ മന്ത്രി സഭയില്‍ തന്നെ കോളിളക്കം ഉണ്ടാക്കുമായിരുന്നു. ഇതൊടെ സരിതയെ സ്വാധീനിച്ച് മൊഴി അട്ടിമറിക്കാനുള്ള ശ്രമം ഉന്നതര്‍ ഇടപ്പെട്ട് ആരംഭിച്ചു. പിന്നീട് സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് ബോധപൂര്‍വ്വം കാലതാമസം വരുത്തുകയും ചെയ്തത് ഇതോടെ വ്യക്തമാകുകയാണ്. ഇതിന്റെ മറവില്‍ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ സബ്ബ് ജയിലില്‍ അരങ്ങേറുകയായിരുന്നു.
പത്തനംതിട്ട ജില്ലാ ജയിലില്‍നിന്ന് സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് സരിതയെ ജൂലൈ 25ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. അഭിഭാഷകന് മുഖേന പരാതി എഴുതി നല്കാന് നിര്‍ദ്ദേശിച്ച കോടതി പിന്നീട് ഫെനി ബാലകൃഷ്ണന്റെ പെരുമാറ്റത്തില്‍ സംശയം രേഖപ്പെടുത്തുകയും മൊഴി വിദ്യാസമ്പന്നയായ സരിത സ്വന്തം കൈപ്പടയില്‍ എഴുതി അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടു വഴി കോടതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദ്ദേശം വന്നശേഷം ജയിലില്‍ ഉന്നത ജയില്‍ മേധാവി എത്തി മണിക്കൂറുകള്‍ ചെലവഴിച്ചതും സരിതയുടെ അമ്മക്കൊപ്പം സഹോദരനെന്ന് പറഞ്ഞ് ഒരാള്‍ മനുഷ്യാവകാശ സംഘടനയുടെ പേരില്‍ കാണാനെത്തിയതും ദുരൂഹതക്ക് ഇടയാക്കിയിരുന്നു. ഇതിനു ശേഷമായിരുന്നു സരിത സ്വന്തം കൈപ്പടയില്‍ പരാതി എഴുതി നല്കിയതും ഇത് നാല് പേജായതും. 21 പേജില്‍ അഭിഭാഷകന് എഴുതി നല്കിയ മൊഴി നാലു പേജായി ചുരുങ്ങിയതിന് പിന്നില്‍ ഉന്നതരുടെ വഴിവിട്ട ഇടപെടലുകള്‍ നടന്നത് ഇതൊടെ കൂടുതല്‍ വ്യക്തമാകുകയാണ്.ആഴ്ച്ചകള്‍ക്ക് മുന്‍പ് പത്തനംതിട്ടയിലെ ഉപഭോക്തൃ കോടതിയില്‍ 1.6 ലക്ഷം രൂപ സരിത കെട്ടിവെച്ച് കേസില്‍ നിന്നും തടിതപ്പിയതിന്റെ പിന്നിലും ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണെന്നും വെളിപ്പെടുകയാണ്.
സരിതയുടെ മൊഴി അട്ടിമറിച്ചതാണെന്ന് ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. ജയിലില്സരിതയുടെ അഭിഭാഷകന് മാത്രമാണ് അവരെ സന്ദര്‍ശിച്ചതെന്നും ജയില്‍ സൂപ്രണ്ട് നല്കിയ രേഖയിലുണ്ട്. പരാതിയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കാന്‍ ജയില്‍ നിയമം അനുശാസിക്കുന്നില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: