ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിയില്‍ കാണാതായ 257 ഫയലുകളില്‍ പതിനാറെണ്ണം കല്‍ക്കരി മന്ത്രാലയം കണ്ടെത്തി. ഖനി ലേലത്തില്‍ പങ്കെടുക്കാന്‍ ടെണ്ടര്‍ നല്കിയ കമ്പനികള്‍ നല്കിയ വിശദാംശങ്ങള്‍ അടങ്ങിയ ഫയലും കാണാതായവയില്‍ ഉള്‍പ്പെടുന്നു. കാണാതായ ഫയലുകള്‍ കണ്ടെത്തുന്നതിനായി ഊര്‍ജിത ശ്രമം നടത്തിവരികയാണെന്ന് മന്ത്രാലയം സി.ബി.ഐയെ അറിയിച്ചു.
ഇടപാടുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമായ ഫയലുകളാണ് കാണാതായതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. 2006 മുതല്‍ 2008വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിക്കായിരുന്നു കല്‍ക്കരിവകുപ്പിന്റെ ചുമതല. കല്‍ക്കരി പാടങ്ങള്‍ അനുവദിച്ച സ്ക്രീനിങ് കമ്മിറ്റിയുടെ മിനിറ്റ്സും കാണാതായ ഫയലുകളില്‍ ഉള്‍പ്പെടുന്നു. വകുപ്പ് മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ ബന്ധുക്കളും കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ടുള്ള ആരോപണം നേരിട്ടിരുന്നു.
കാണാതായ ഫയലുകളില്‍ ശ്രീപ്രകാശ് ജയ്സ്വാളിന്റെ ബന്ധു മനോജ് ജയ്സ്വാളിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടെന്ന് സി.ബി.ഐ വിലയിരുത്തുന്നു. ഫയലുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഈ മാസം 27ന് കോടതിയില്‍ സമര്‍പ്പിക്കുന്ന സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: