കൊച്ചി: സോളാര്‍ കേസി ല്‍ ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതായി ബിജെപി. തട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ശാലുമേനോനും ജോപ്പനും ജാമ്യംകിട്ടാന്‍ സര്‍ക്കാര്‍ കോടതിയില്‍ ഒത്താശ ചെയ്തതെന്ന് ബിജെപി സംസ്ഥാനപ്രസിഡ ന്റ് വി.മുരളീധരന് കുറ്റപ്പെടുത്തി.
ഇടതുമുന്നണി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നിലപാടാണ് കൈക്കൊള്ളുന്നത്. ജനങ്ങളുടെ പക്ഷത്താണ് ബിജെപി. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, നെടുമ്പാശ്ശേരി രവി, കെ.പി. രാജന്, ടി.പി. മുരളീധരന്, ബ്രഹ്മരാജ്, കെ. അജിത്കുമാര്‍, പി.എസ്. ഷമി, എന്‍. സജികുമാര്‍, എല്‍.എം. വിജയന്, സരളാ പൗലോസ്, സഹജ ഹരിദാസ്, ഷാലി വിനയന്, സജിനി രവികുമാര്‍, ഗിരിജ ലെനീന്ദ്രന്‍, ലതാ ഗംഗാധരന്, ജിജി ജോസഫ്, കെ.വി. സാബു, അഡ്വ. പി. കൃഷ്ണദാസ്, അഡ്വ. ഷൈജു, ബാബുരാജ് തച്ചേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ പി.ജി. അനില്‍കുമാര്‍, കെ.ടി. ബിനീഷ്, എന്‍.എസ്. സുമേഷ്, വി.ആര്. വിജയകുമാര്‍, എം.എന്‍. ഗോപി, ഉദയകുമാര്‍, പി.എസ്. അജി, ബിജു പുരുഷോത്തമന്, വി.എന്‍. വിജയന്, എം.ജി. ഗോവിന്ദന്‍കുട്ടി, കെ.കെ. ദിലീപ്കുമാര്, സന്തോഷ് പത്മനാഭന്, വി.എസ്. സത്യന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: