ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ മഴയുടെ കളി നാലാംദിവസം മഴ കളി മുടക്കിയതിനെത്തുടര്‍ന്ന് ഓസ്ട്രേലിയക്ക് മത്സരത്തിലുണ്ടായിരുന്ന ചെറുപ്രതീക്ഷ പോലും ഇല്ലാതായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്ത ഇംഗ്ലണ്ട് മുന്നില്‍ തകര്‍ച്ച കണ്ടിരുന്നു. എന്നാല്‍ നാലാം ദിവസം വളരെ വൈകിയും ഒരു പന്തു പോലും ബൗള്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ മത്സരം വിരസമായ സമനിലയില്‍ കുരുങ്ങുമെന്നുറപ്പായി.
ഒരു ദിവസം കൂടി മാത്രമാണ് ഇനി മത്സരത്തില്‍ ശേഷിക്കുന്നത്. തുടക്കത്തില്‍ ചെറുത്തുനിന്ന ടോട്ടിനെയും പീറ്റേഴ്സണിനെയും മൂന്നാം ദിവസംതന്നെ ഓസ്ട്രേലിയ പുറത്താക്കിയിരുന്നു. എന്നാല്‍ മധ്യനിരയുടെ കരുത്തായ ഇയാന്‍ ബെല്ലും (29) പുതുമുഖം വോക്സും (15) ഒന്നിച്ചതോടെ വിക്കറ്റ്വീഴ്ചക്ക് താല്‍ക്കാലിക പരിഹാരമായി. നാലാം ദിവസം മഴയും കളിക്കാനിറങ്ങിയതോടെ ഫലത്തില്‍ ഇംഗ്ലണ്ട് രക്ഷപ്പെടുകയായിരുന്നു.
പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് പരാജയത്തിന്റെ മുമ്പില്‍ പകച്ചുനിന്നിരുന്നു. എന്നാല്‍ കാലാവസ്ഥ മഴയുടെ രൂപത്തില്‍ എത്തി കുക്കിനെയും കൂട്ടരെയും രക്ഷിച്ചെടുത്തു. അവസാന ടെസ്റ്റിലും ഒാവലില്‍ കളികാണാന്‍ മഴയെത്തിയതോടെ ഓസീസ് തലകുനിച്ചു.
പരമ്പര 3-0 എന്ന നിലയില്‍ ഇംഗ്ലണ്ട് നേരത്തെതന്നെ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കുവേണ്ടി സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ടെസ്റ്റ് കൂടാതെ ട്വന്റി-20 യും ഏകദിന പരമ്പരയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ അരങ്ങേറുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: