ആലപ്പുഴ: നൂറനാട് ഐടിബിപി യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പോലീസും പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലില്‍ മാധ്യമ പ്രവര്‍ത്തകനും ഒരു പോലീസുകാരനും പരിക്കേറ്റു.
മുഖ്യമന്ത്രി ഉപരോധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നതിനാല്‍ വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് കരിങ്കൊടി കാട്ടിയത്. അഞ്ഞൂറോളം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ തടയുമെന്ന് പ്രഖ്യാപിച്ച് എത്തിയിരുന്നത്. ഐജി: പത്മകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ജലപീരങ്കി ഉള്‍പ്പെടെയുള്ള സന്നാഹവുമായി നിലയുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി വരുന്ന വഴിയില്‍ ചുടലമുക്കിലാണ് എല്‍ഡിഎഫുകാര്‍ കരിങ്കൊടി കാട്ടിയത്. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ക്കും പോലീസുകാരനും പരിക്കേറ്റത്.
എല്‍ഡിഎഫുകാര്‍ പോലീസുകാരന്റെ ഹെല്‍മറ്റ് തലയില്‍ നിന്നൂരി പോലീസ് സംഘത്തിന് നേരെ എറിഞ്ഞപ്പോഴാണ് ഫോട്ടോഗ്രാഫര്‍ക്ക് പരിക്കേറ്റത്.
ഐടിബിപി കവാടത്തില്‍ മുഖ്യമന്ത്രി കയറിയപ്പോള്‍ എല്‍ഡിഎഫുകാര്‍ കരിങ്കൊടി കാട്ടി. അതിനിടെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസിലെ ഐ വിഭാഗം ബഹിഷ്ക്കരിച്ചതും മുഖ്യമന്ത്രിക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: