കൊല്ലം: പിതാവിന്റെ മര്‍ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ അഞ്ചുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം സ്വദേശി ഫാത്തിമക്കാണ് പിതാവില്‍ നിന്നും മര്‍ദ്ദനമേറ്റത്. കുട്ടിയെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടുപോയി. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്.
കണ്ണിനു സാരമായ പരുക്കുണ്ട്. പോലീസാണു കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പള്ളിമുക്ക് സ്വദേശികളായ സനോഫര്‍- സുബൈന ദമ്പതികളുടെ മകളാണ് ഫാത്തിമ. ആന്തരിക രക്തസ്രാവമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് കുട്ടിയെ മാറ്റിയത്. ഫാത്തിമയുടെ അച്ഛന് സനോഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളില്‍ കളിക്കുന്നതിനിടെ വീണപ്പോഴാണു കണ്ണിനു പരുക്കേറ്റതെന്നും പഠിക്കാതെ കളിച്ചു നടക്കുന്നതിനു അടികൊടുത്തുവെന്നും സനോഫര്‍ പോലീസിനോടു പറഞ്ഞു. ഭാര്യ സുബൈന കുട്ടിക്കൊപ്പം എസ്എടിയിലേക്കു പോയി. പിതാവാണ് മര്‍ദിച്ചതെന്ന് കുട്ടി മാതാവിനോട് പറഞ്ഞിരുന്നു.
സുബൈനയെയും സനോഫര്‍ മര്‍ദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: