ന്യൂദല്‍ഹി: രൂപയുടെ മുല്യ തകര്‍ച്ചയും എണ്ണ വിലയിലെ വര്‍ദ്ധനവും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് മേല്‍ കരി നിഴലുണ്ടാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന് മോഹന്‍സിംഗ് പറഞ്ഞു. കൂടാതെ രാജ്യം അഭിമുഖീകരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിന് കാരണം ചില അഭ്യന്തര പ്രശ്നങ്ങളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കാന്‍ കഴിയില്ലെന്നും ബാഹ്യ ഘടകങ്ങളാണ് രൂപയുടെ മൂല്യത്തിലെ വ്യത്യാനത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ നിലവിലെ ധന സ്ഥിതി, സിറയയിലെ കലാപം, എണ്ണ വില കുതിച്ചുയരുന്നതിലെ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് സാമ്പത്തിക പ്രതിസന്ധിക്ക് മൂല കാരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.
ഈ അനിശ്ചിതത്വം മറിക്കടക്കാന്‍ നമുക്ക് സാധിക്കണമെന്നും ഇതില്‍ നിന്ന് എന്തോ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ വിശദമായ പ്രസ്താവന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാവിലെ രാജ്യസഭയും ലോക്സഭയും തുടങ്ങിയപ്പോള്‍ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് അരുണ ജയ്റ്റ്ലി രാജ്യസഭയിലും ലോക്സഭയില്‍ സുഷമാസ്വരാജുമാണ് വിഷയം അവതരിപ്പിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി പ്രസ്താവന നടത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
വിഷയത്തില്‍ നാളെ വിശദമായ പ്രസ്താവന നടത്താമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്ത് എത്തി. ഇന്ന് തന്നെ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തിലേക്കിറങ്ങി. ഇതേത്തുടര്‍ന്ന് രണ്ട് മണിവരെ സഭ നിര്‍ത്തിവച്ചു. ഇതിനിടയില്‍ ഭൂമി ഏറ്റെടുക്കല്‍ പരിഷ്ക്കരണ ബില്ല് അവതരിപ്പിക്കാനായി മന്ത്രി ജയ്റാം രമേശ് എഴുന്നേറ്റെങ്കിലും ബഹളം കാരണം സാധിച്ചില്ല.
അതേസമയം ജഡ്ജിമാരുടെ നിയമനത്തിന് ജുഡീഷ്യല്‍ കമ്മിഷന് രൂപീകരിക്കാനുള്ള ബില്ല് രാജ്യസഭയില്‍ നിയമമന്ത്രി കപില്‍ സിബല്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: